മദ്യപിച്ച് വാഹനം ഓടിച്ചതിന് വനിതാ അഭിഭാഷക കോടതിയിലെത്തിച്ചത് 'സ്ഥിരം ജാമ്യക്കാരനെ', പേരിലെ പിഴവിൽ പിടിച്ച് പൊലീസ്, കോടതിയിൽ നാടകീയ രംഗങ്ങൾ, കേസ്

Published : Mar 04, 2026, 11:37 AM IST
court

Synopsis

സമാനമായി അഭിഭാഷക ഹാജരാക്കിയ മറ്റു മൂന്നു പേരും യഥാർഥ പ്രതികൾക്ക് പകരക്കാരാണെന്ന് മനസ്സിലായതോടെ കോടതി മറ്റു കേസുകൾ പരിഗണിച്ചില്ല.

കാസർകോട്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ ഹാജരാകേണ്ട യഥാർഥ പ്രതിക്ക് പകരം മറ്റൊരാളെ കോടതിയിൽ ഹാജരാക്കി നാടകീയ കേസിലെ അഭിഭാഷക.ഹൊസ്‌ദുർഗ് ഫസ്‌റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഒന്നിലാണ് സംഭവം.സംഭവത്തിൽ ഹൊസ്‌ദുർഗ് പൊലീസ് കേസെടുത്തു. പ്രഭാകരൻ എന്നയാൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇയാൾ നേരത്തെ പല കേസുകൾക്കും ജാമ്യം നിന്ന ആളായതിനാൽ കോടതി ജീവനക്കാർക്ക് സംശയം തോന്നിയതോടെയാണ് കോടതിയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പേര് ചോദിച്ചപ്പോൾ അറിയാതെ സ്വന്തം പേരുതന്നെ പറഞ്ഞതാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്. സമാനമായി അഭിഭാഷക ഹാജരാക്കിയ മറ്റു മൂന്നു പേരും യഥാർഥ പ്രതികൾക്ക് പകരക്കാരാണെന്ന് മനസ്സിലായതോടെ കോടതി മറ്റു കേസുകൾ പരിഗണിച്ചില്ല. 

മദ്യപിച്ച് വാഹനമോടിച്ച കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിൻ്റെ ഭാഗമായി ഹൈക്കോടതി നിർദേശപ്രകാരം സംഘടിപ്പിച്ച അദാലത്തിലാണ് അഭിഭാഷകയുടെ തിരിമറി. ഇതിന്റെ ഭാഗമായി കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി പരിഗണിച്ചപ്പോഴാണ് ആൾമാറാട്ടം നടന്നത്. ആൾമാറാട്ടം തിരിച്ചറിഞ്ഞ കോടതി പ്രതിക്കെതിരെ കേസെടുക്കാൻ നിർദേശം നൽകുകയായിരുന്നു. മദ്യപിച്ച വാഹനമോടിച്ച കേസിൽ 10,000 രൂപയാണ് പിഴ. കേസുകൾ തീർപ്പാക്കുന്നതിൻ്റെ ഭാഗമായി 500 രൂപയും കോടതി പിരിയും വരെ തടവുമാണ് ശിക്ഷ. കോടതിയിൽ പ്രതിക്ക് പകരം മറ്റൊരാളെ ഹാജരാക്കിയതിൽ അഭിഭാഷകയ്ക്കെതിരെയും പ്രതിഷേധമുണ്ട്. സംഭവത്തിൽ അഭിഭാഷകയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മുമ്പ് എതിർത്തവർ ഭരണത്തിലേറിയപ്പോൾ തുടരുന്നു, നല്ല കാര്യം'; ഇഷ്ടിക വിവാദത്തിൽ വിശദീകരണവുമായി വി.കെ. പ്രശാന്ത്
മുൻ നാവിക ഉദ്യോ​ഗസ്ഥന്റെ വീട്ടിൽ അപ്രതീക്ഷിത അതിഥികൾ, ഒന്നും ഒളിച്ചുവെക്കാനായില്ല; കഞ്ചാവും കഞ്ചാവ് കൃഷിയും കൈയോടെ പൊക്കി