യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവം; സഹോദരന്മാരായ പ്രതികൾക്ക് അഞ്ചുവർഷം തടവുശിക്ഷ

Published : Sep 08, 2023, 09:45 PM ISTUpdated : Sep 08, 2023, 09:59 PM IST
യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവം; സഹോദരന്മാരായ പ്രതികൾക്ക് അഞ്ചുവർഷം തടവുശിക്ഷ

Synopsis

ഇവരുടെ സമീപവാസിയായ ബിജുവാണ്‌ മരിച്ചത്. 2013 ഡിസംബർ 19 നാണ് സംഭവം. റോഡിൽ മദ്യപിച്ച് അസഭ്യം വിളിച്ചത് ചോദ്യം ചെയ്ത വിരോധത്താൽ കമ്പിവടി കൊണ്ട് പ്രതികൾ ബിജുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.

പത്തനംതിട്ട: പത്തനംതിട്ട കടമാൻകുളത്ത് യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിൽ സഹോദരന്മാരായ പ്രതികൾക്ക് അഞ്ചുവർഷത്തെ കഠിനതടവും 31000 രൂപ വീതം പിഴയും കോടതി വിധിച്ചു. കീഴ്വായ്പൂര് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അഭിലാഷ്, സഹോദരൻ അശോകൻ എന്നിവരെ പത്തനംതിട്ട അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഇവരുടെ സമീപവാസിയായ ബിജുവാണ്‌ മരിച്ചത്. 2013 ലാണ് കേസിന്നാസ്പദമായ സംഭവം നടന്നത്. 

2013 ഡിസംബർ 19 നാണ് കൊലപാതകം നടന്നത്. അഭിലാഷും സഹോദരൻ അശോകനും റോഡിൽ മദ്യപിച്ച് അസഭ്യം വിളിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത വിരോധത്താൽ കമ്പിവടി കൊണ്ട് പ്രതികൾ ബിജുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ച് ബിജു കൊല്ലപ്പെട്ടു. ഈ കേസിലാണ് സഹോദരൻമാർക്ക് തടവുശിക്ഷ വിധിച്ചത്. സംഭവം നടന്ന് പത്തുവർഷത്തിന് ശേഷമാണ് കോടതിവിധി വരുന്നത്. അഞ്ചുവർഷത്തെ കഠിനതടവും 31000 രൂപ വീതം പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. 

തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ട പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേർ മരിച്ചു

വീടിനുള്ളിൽ മരിച്ച നിലയിൽ സഹോദരിമാരെ കണ്ടെത്തിയ സംഭവം, അന്വേഷണത്തിൽ ട്വിസ്റ്റ്; കൊലപാതകം തെളിഞ്ഞെന്ന് പൊലീസ്

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാത്രി തുടങ്ങി ഇന്ന് പുലര്‍ച്ചെ വരെ നടന്നത് 2709 വാഹനങ്ങളും 76 ലോഡ്ജുകളിലും പരിശോധന, പിടികിട്ടാപുള്ളികൾ ഉൾപ്പെടെ 167 പേര്‍ പിടിയിൽ
അമ്മയുടെ അറിവോടെ സുഹൃത്ത് 13കാരിയെ പീഡിപ്പിച്ചത് 2 വര്‍ഷത്തോളം, ഒളിവിലിരുന്ന അമ്മ പിടിയിൽ, മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായി സംശയം