സൗജന്യ മരുന്നിനായി ഇനി അലയേണ്ട, രാജ്യത്തെ ആദ്യ മാതൃകാ ഫാർമസി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ, 24 മണിക്കൂറും സേവനം

Published : Jan 23, 2026, 04:10 PM IST
Newly opened integrated pharmacy counter at Thiruvananthapuram Medical College for health insurance beneficiaries

Synopsis

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവിധ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിലുള്ളവർക്ക് മരുന്നുകൾക്കായി ഇനി പല ഫാർമസികളിൽ കയറിയിറങ്ങേണ്ട. ഇത്തരമൊരു മാതൃകാ സംവിധാനം ആദ്യമായി നടപ്പിലാക്കുന്നത്.

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സംയോജിത ഫാർമസി കൗണ്ടർ പ്രവർത്തനസജ്ജമായി. വിവിധ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ഉൾപ്പെട്ടവർക്ക് മരുന്നുകൾ ലഭിക്കാൻ പല ഫാർമസികളിൽ കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥയ്ക്ക് ഇതോടെ അറുതിയാകും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്നാണ് സംസ്ഥാനത്ത് ഇത്തരമൊരു മാതൃകാ സംവിധാനം ആദ്യമായി നടപ്പിലാക്കുന്നത്.

നേരത്തെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലുള്ളവർ മരുന്നുകൾക്കായി പല ഫാർമസികളിൽ പോകണമായിരുന്നു. ഒരു ഫാർമസിയിൽ മരുന്നില്ലെങ്കിൽ അവിടെ നിന്ന് സീൽ വാങ്ങി അടുത്തയിടത്ത് പോകേണ്ടി വരുന്ന ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മന്ത്രി വീണാ ജോർജ് മാറ്റത്തിന് നിർദ്ദേശം നൽകിയത്. പഴയ ക്യാഷ്വാലിറ്റിക്ക് സമീപമാണ് പുതിയ കൗണ്ടർ സജ്ജമാക്കിയിരിക്കുന്നത്. മെയിൻ സ്റ്റോർ, കമ്മ്യൂണിറ്റി ഫാർമസി, കാരുണ്യ ഫാർമസി, എച്ച്എൽഎൽ എന്നിവയുടെ സേവനങ്ങൾ ഇനി ഈ ഒരൊറ്റ കൗണ്ടറിൽ ലഭ്യമാകും. ഈ സ്ഥാപനങ്ങളെല്ലാം ചേർന്ന് ഒരു സംയോജിത ബില്ലിംഗ് കൗണ്ടറും സജ്ജമാക്കിയിട്ടുണ്ട്. 24 മണിക്കൂറും ഇവിടെ നിന്ന് മരുന്നുകൾ ലഭിക്കും.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമായി കേരളം മാറിയതിന്റെ കണക്കുകളും മന്ത്രി പുറത്തുവിട്ടു. കാസ്പ് , കാരുണ്യ ബെനവലന്റ് ഫണ്ട്, ആരോഗ്യകിരണം എന്നിവ വഴി അഞ്ച് വർഷം കൊണ്ട് 25 ലക്ഷം പേർക്ക് 8425 കോടി രൂപയുടെ സൗജന്യ ചികിത്സ നൽകി. കെഎംഎസ്സിഎൽ വഴി 3500 കോടി രൂപയുടെ സൗജന്യ മരുന്നുകളാണ് വിതരണം ചെയ്തത്. ഇവിടെ മാത്രം കഴിഞ്ഞ 5 വർഷത്തിനിടെ 535.35 കോടി രൂപയുടെ ചികിത്സാ സഹായം നൽകിയെന്ന് മന്ത്രിയുടെ ഓഫീസ് വാര്‍ത്താ കുറിപ്പിൽ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പത്തനംതിട്ട കളക്ടറുടെ ഔദ്യോ​ഗിക വാഹനം അപകടത്തിൽപെട്ടു, കോന്നിയിൽ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു
വിരലടയാളം പതിയുന്നില്ലെന്ന സാങ്കേതിക കാരണം, കാസര്‍കോട്ടെ 68കാരി ഹേമാവതിക്ക് ആധാര്‍ കാര്‍ഡില്ല, വര്‍ഷങ്ങളായി ഓഫീസുകള്‍ കയറിയിറങ്ങുന്നു