പകൽ വളർത്തു നായയുമായി കറങ്ങി നടക്കുന്ന തിരുവനന്തപുരത്തെ പാളയംകെട്ട് ജയൻ, സ്ഥിരം ശല്യത്തെ കരുതൽ തടങ്കലിലേക്ക് മാറ്റി

Published : Oct 10, 2025, 10:25 PM IST
palayamkettu jayan

Synopsis

വെഞ്ഞാറമ്മൂട് ഭാഗത്തെ മോഷണം, അക്രമം തുടങ്ങിയ നിരവധി കേസുകളിലെ സ്ഥിരം പ്രതിയായ പാളയംകെട്ട് ജയൻ എന്നറിയപ്പെടുന്ന ജയനെ കരുതൽ തടങ്കലിലാക്കി. കൊലപാതക ശ്രമക്കേസിൽ റിമാൻഡിൽ കഴിയവെയാണ് കാപ്പ ചുമത്തി സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. 

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഭാഗത്തെ മോഷണം, അക്രമം ഉൾപ്പെടെയുള്ള കേസുകളിൽ സ്ഥിരം പ്രതിയായിരുന്ന പാളയംകെട്ട് ജയൻ എന്നറിയപ്പെടുന്ന കോലിയക്കോട് സ്വദേശി ജയനെ(46) സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി. വേളാവൂർ വാഴാട് ദേവീക്ഷേത്രത്തിലെ മോഷണമുൾപ്പെടെ നിരവധി മോഷണ അക്രമ കേസുകളിലെ പ്രതിയാണിയാൾ. വേളാവൂർ ഉല്ലാസ് നഗർ മുണ്ടക്കൽവാരം പ്രദേശങ്ങളിലെ സ്ഥിരം ശല്യക്കാരനായിരുന്നു ഇയാളെന്ന് പൊലീസ് പറയുന്നു.

വളർത്തു നായയുമായി കറങ്ങി നടന്ന് പകൽ സമയങ്ങളിൽ മോഷണം നടത്തേണ്ടുന്ന സ്ഥലങ്ങൾ നോക്കി വയ്ക്കുകയും രാത്രിയെത്തി മോഷണം നടത്തുകയുമാണ് ഇയാളുടെ രീതി. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പാളയംകെട്ട് ചരുവിള പുത്തൻവീട്ടിൽ ശശിയെ മദ്യപിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞു വരവെ കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി സുദർശൻ നൽകിയ റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടർ അനുകുമാരി കരുതൽ തടങ്കലിന് ഉത്തരവിട്ടു. തുടർന്ന് കുഞ്ചാലുംമൂട് സ്‌പെഷ്യൽ സബ് ജയിലിലെത്തി വെഞ്ഞാറമൂട് ഇൻസ്പെക്ടർ ആസാദ് അബ്ദുൽകലാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കരുതൽ തടങ്കലിലേക്ക് മാറ്റുകയായിരുന്നു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ
വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം