കരിപ്പൂർ വിമാനത്താവള വികസനം; സ്ഥലമേറ്റെടുപ്പ് പൂർത്തിയായി, 77 കുടുംബങ്ങളും രേഖകൾ കൈമാറി

Published : Sep 24, 2023, 07:45 AM IST
കരിപ്പൂർ വിമാനത്താവള വികസനം; സ്ഥലമേറ്റെടുപ്പ് പൂർത്തിയായി, 77 കുടുംബങ്ങളും രേഖകൾ കൈമാറി

Synopsis

വീട് നഷ്ടപ്പെടുന്നവർക്ക് സ്ക്വയർ ഫീറ്റിന് 5000 രൂപ നൽകിയാണ് ഏറ്റെടുക്കുന്നത്. എന്നാൽ സ്ഥലത്തിന് വില പോരെന്ന പരാതി ഉടമകൾ അധികൃതർക്ക് കൈമാറിയിട്ടുണ്ട്.

കോഴിക്കോട്: കരിപ്പൂർ വിമാനത്താവള വികസനത്തിനായുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തിയായി. ഒക്ടോബർ 15നകം വിമാനത്താവള അതോറിറ്റിക്ക് ഭൂമി കൈമാറും. ഭാഗികമായി സ്ഥലം നഷ്ടമായവരുടെ പരാതികൾക്കും, റോഡ് പൂർണമായി നഷ്ടമാകുന്നതിനും ഇതുവരെ പരിഹാരമായില്ല.

വിമാനത്താവളത്തിന്റെ റൺവേ വികസനത്തിനായി നെടിയിരുപ്പ്, പള്ളിക്കൽ വില്ലേജുകളിലായി 14.5 ഏക്കർ സ്ഥലം ഏറ്റെടുക്കാനായിരുന്നു തീരുമാനം. ഉടമകളായ 80 കുടുംബങ്ങളിൽ എഴുപത്തിയെഴ് പേർ ഇതുവരെ സ്ഥലത്തിന്റെ രേഖകൾ റവന്യു ഉദ്യോഗസ്ഥ‌ർക്ക് കൈമാറി. പട്ടയമില്ലാത്തവരുടെ പ്രശ്നം കൂടി പരിഹരിച്ചാൽ വിമാനത്താവള അതോറിറ്റിക്ക് സ്ഥലം കൈമാറുന്ന നടപടിയിലേക്ക് റവന്യു വകുപ്പ് കടക്കും.
വീട് നഷ്ടപ്പെടുന്നവർക്ക് സ്ക്വയർ ഫീറ്റിന് 5000 രൂപ നൽകിയാണ് ഏറ്റെടുക്കുന്നത്. എന്നാൽ സ്ഥലത്തിന് വില പോരെന്ന പരാതി ഉടമകൾ അധികൃതർക്ക് കൈമാറിയിട്ടുണ്ട്.

ഇപ്പോൾ നഷ്ടമാകുന്ന റോഡുകൾക്ക് പകരം സംവിധാനമൊരുക്കുണമെന്നും നാട്ടുകാർ ഉദ്യോഗസ്ഥരെ അറിയിച്ചു. ഭാഗികമായി സ്ഥലം നഷ്ടമാകുന്നവർക്കുള്ള നഷ്ടപരിഹാരത്തിലും തീരുമാനമായിട്ടില്ല. ഒരാഴചയ്ക്കകം പണം ഉടമകളുടെ അക്കൗണ്ടിൽ എത്തിക്കാനാണ് ശ്രമം. ഒക്ടോബർ 15നകം സ്ഥലം കൈമാറാനാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പട്രോളിങ്ങിലായിരുന്നു മാള സിഐ സജിനും സംഘവും, ആ കാഴ്ച കണ്ടപ്പോൾ വിട്ടുപോകാൻ തോന്നിയില്ല, കയറിൽ കുരുങ്ങി അവശനായ പശുവിന് രക്ഷ
ഇതോ 'രണ്ടറ്റം കൂട്ടിമുട്ടിക്കൽ', കോഴിക്കോട്ട് പ്രൈവറ്റ് ബസിന്റെ അഭ്യാസം യാത്രക്കാരുടെ ജീവൻ പോലും വകവയ്ക്കാതെ, ബസ് കൊണ്ട് തമ്മിലിടി ദൃശ്യങ്ങൾ