ലഹരി ഇടപാട് പ്രതീക്ഷിച്ചാണ് കായംകുളം പൊലീസ് നിധീഷിന്റെ വീട്ടിൽ എത്തിയത്, പക്ഷെ കണ്ടെത്തിയത് കോടികൾ വിലയുള്ള ആംബര്‍ഗ്രിസ്

Published : Jun 24, 2026, 01:38 AM IST
Kayamkulam ambergris

Synopsis

ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി കായംകുളത്തെ ഗുണ്ട നിധീഷിന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദിൽ പിടിച്ചെടുത്തു. 40 കിലോയോളം വരുന്ന ആംബർഗ്രിസ് അഞ്ച് ചാക്കുകളിലായി അലമാരയിൽ സൂക്ഷിച്ച നിലയിലായിരുന്നു.  

കായംകുളം: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ഗുണ്ട നിധീഷിന്റെ വീട്ടിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത് കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദിൽ. പിടിച്ചെടുത്ത ആംബര്‍ഗ്രിസ് വനംവകുപ്പിന് കൈമാറിയ പൊലീസ് പ്രതിക്കായി അന്വേഷണം ഊ‌ർജിതമാക്കി. കായംകുളം സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ നിധീഷ് വാടകയ്ക്ക് താമസിക്കുന്ന ഹരിപ്പാട് ഇരട്ടകുളങ്ങരയിലെ വീട്ടിൽ നിന്നാണ് ഇത് പിടിച്ചെടുത്തത്.

ലഹരി ഇടപാട് നടക്കുന്നുവെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയപ്പോഴാണ് തിമിംഗല ഛർദ്ദിൽ അഥവാ ആംബർഗ്രിസ് കണ്ടെത്തിയത്. അലമാരയിൽ അഞ്ചു പ്ലാസിറ്റിക്ക് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 40 കിലോ ആംബർഗ്രിസ് പിടിച്ചെടുത്തു. വിപണയില്‍ കോടികളുടെ വിലവരും. വനംവകുപ്പ് കേസെടുത്തു. പൊലീസ് പിടിച്ചെടുത്ത ആംബർഗ്രിസ് വനംവകുപ്പിന് കൈമാറി. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഫലം ലഭിച്ചതിനു ശേഷമായിരിക്കും തുടർ നടപടികൾ. പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ വീട്ടിൽ നിധീഷിന്‍റെ ഭാര്യ മാത്രമാണ് ഉണ്ടായിരുന്നത്. ഒളിവിൽ പോയ നിധീഷിനായി പൊലീസ് അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ചു.

കായംകുളം: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ഗുണ്ട നിധീഷിന്റെ വീട്ടിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത് കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദിൽ. പിടിച്ചെടുത്ത ആംബര്‍ഗ്രിസ് വനംവകുപ്പിന് കൈമാറിയ പൊലീസ് പ്രതിക്കായി അന്വേഷണം ഊ‌ർജിതമാക്കി. കായംകുളം സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ നിധീഷ് വാടകയ്ക്ക് താമസിക്കുന്ന ഹരിപ്പാട് ഇരട്ടകുളങ്ങരയിലെ വീട്ടിൽ നിന്നാണ് ഇത് പിടിച്ചെടുത്തത്.

ലഹരി ഇടപാട് നടക്കുന്നുവെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയപ്പോഴാണ് തിമിംഗല ഛർദ്ദിൽ അഥവാ ആംബർഗ്രിസ് കണ്ടെത്തിയത്. അലമാരയിൽ അഞ്ചു പ്ലാസിറ്റിക്ക് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 40 കിലോ ആംബർഗ്രിസ് പിടിച്ചെടുത്തു. വിപണയില്‍ കോടികളുടെ വിലവരും. വനംവകുപ്പ് കേസെടുത്തു. പൊലീസ് പിടിച്ചെടുത്ത ആംബർഗ്രിസ് വനംവകുപ്പിന് കൈമാറി. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഫലം ലഭിച്ചതിനു ശേഷമായിരിക്കും തുടർ നടപടികൾ. പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ വീട്ടിൽ നിധീഷിന്‍റെ ഭാര്യ മാത്രമാണ് ഉണ്ടായിരുന്നത്. ഒളിവിൽ പോയ നിധീഷിനായി പൊലീസ് അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാലക്കാട്ടെ കെഎസ്ആര്‍ടിസി ബസ് കള്ളൻ പിടിയിൽ; മോഷണത്തിന് പിന്നിൽ വിചിത്ര കാരണം, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വിലപ്പെട്ട ഉപദേശവും
രാത്രിയുടെ മറവില്‍ മുഖംമൂടി ധരിച്ച് അജ്ഞാതനെത്തി; വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത കാർ തകർത്തു, ആളെ തിരഞ്ഞ് പൊലീസ്