ശരീരം തളർന്ന് വർഷങ്ങളായി കിടപ്പിൽ, 25 വർഷത്തിന് ശേഷം പോൾ വോട്ടവകാശം വിനിയോഗിച്ചു

Published : Apr 02, 2026, 06:38 PM IST
Vote

Synopsis

25 വർഷം മുൻപുണ്ടായ അപകടത്തിൽ ശരീരം തളർന്ന് കിടപ്പിലായ അരൂർ സ്വദേശി പോൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയ 'ഹോം വോട്ടിംഗ്' സംവിധാനത്തിലൂടെ വോട്ടവകാശം വിനിയോഗിച്ചു. നീണ്ട കാത്തിരിപ്പിനൊടുവിൽ വീട്ടിലെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ അത് അദ്ദേഹത്തിന് ഏറെ സന്തോഷം നൽകുന്ന നിമിഷമായി.

ആലപ്പുഴ: ശരീരം തളർന്ന് കിടപ്പിലായതോടെ നിഷേധിക്കപ്പെട്ട വോട്ടവകാശം 25 വർഷത്തിന് ശേഷം വിനിയോഗിച്ച് അരൂർ സ്വദേശി. പാണാവള്ളി പണിക്കശ്ശേരിയിൽ പോളിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയ 'ഹോം വോട്ടിംഗ്' സംവിധാനത്തിലൂടെ വോട്ട് ചെയ്യാനായത്. 25 വർഷങ്ങൾക്ക് മുമ്പുണ്ടായ അപ്രതീക്ഷിത അപകടമാണ് പോളിന്റെ ജീവിതം കിടക്കപ്പായയിലേക്ക് മാറ്റിയത്. അപകടത്തിൽ ശരീരം തളർന്നുപോയതോടെ വീടിനുള്ളിലെ നാലുചുവരുകൾക്കുള്ളിലേക്ക് പോളിന്റെ ലോകം ഒതുങ്ങി. പിന്നീട് നടന്ന ഒരു തിരഞ്ഞെടുപ്പിലും ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടുരേഖപ്പെടുത്താനായി വീട്ടിലെത്തിയപ്പോൾ പോളിന്റെ കണ്ണുകൾ നിറഞ്ഞു. "ഇതെന്റെ 25 വർഷത്തെ കാത്തിരിപ്പാണ്. . . വലിയ സന്തോഷമുണ്ട്. ", വോട്ട് രേഖപ്പെടുത്തിയ ശേഷം പോൾ പറഞ്ഞു. ഭിന്നശേഷിക്കാർക്കും വയോധികർക്കും വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ ഹോം വോട്ട് സംവിധാനം ജനാധിപത്യ പ്രക്രിയയിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. പ്രസിഡിങ് ഓഫീസർ സലീഷ് കുമാർ, പോളിംഗ് ഓഫീസർ സി ആശാമണി, മൈക്രോ ഒബ്സർവർ എം ജി സിനു, സീനിയർ സിപിഒ എം അരുൺ കുമാർ എന്നിവരടങ്ങിയ സംഘമാണ് ഹോം വോട്ടിംഗ് നടപടികൾ പൂർത്തിയാക്കിയത്. ബി എൽ ഓ മഞ്ജുഷ കെ എം സ്ഥലത്തുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; സ്ഥിരം ലഹരി വിൽപ്പനക്കാരനെ ഗുരുതര കുറ്റം ചുമത്തി ജയിലിലടച്ചു
ഒളവണ്ണയിൽ 8 പേരെ കടിച്ച് തെരുവുനായ; മൂന്ന് വയസുളള കുട്ടിക്ക് സാരമായ പരിക്ക്, പരിക്കേറ്റവർ ആശുപത്രിയിൽ