മൊത്തം 204 കുപ്പി! ഒന്നാം തിയതി 'ഡ്രൈഡേ' കച്ചവടം പൊടിപൊടിക്കാമെന്ന് കരുതി, പക്ഷേ എത്തിയത് എക്സൈസ്; പിടിവീണു

Published : Sep 01, 2024, 09:56 PM IST
മൊത്തം 204 കുപ്പി! ഒന്നാം തിയതി 'ഡ്രൈഡേ' കച്ചവടം പൊടിപൊടിക്കാമെന്ന് കരുതി, പക്ഷേ എത്തിയത് എക്സൈസ്; പിടിവീണു

Synopsis

ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ഹരിപ്പാട് എക്സൈസ് സർക്കിൾ സംഘവും, ആലപ്പുഴ ഐ ബിയും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് രഘുവിനെ പിടികൂടിയത്

ഹരിപ്പാട്: ഒന്നാം തിയതിയടക്കമുള്ള ഡ്രൈ ഡേകളിൽ വിൽപ്പനയ്ക്കായി കരുതിവച്ച അനധികൃത വിദേശമദ്യവുമായി പ്രതിയെ പിടികൂടി. തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് മുറി പറയൻതറ വീട്ടിൽ രഘു (70) വിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. സംസ്ഥാനത്ത് മദ്യശാലകൾ അവധിയുള്ള ദിവസങ്ങളിൽ അമിത ലാഭത്തിനായി വൻതോതിൽ വിദേശമദ്യം വീട്ടിൽ ശേഖരിച്ച് വിൽപ്പന നടത്തുന്നതാണ് രഘുവിന്റെ പതിവ്. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ഹരിപ്പാട് എക്സൈസ് സർക്കിൾ സംഘവും, ആലപ്പുഴ ഐ ബിയും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് രഘുവിനെ പിടികൂടിയത്.

ഇയാളുടെ വീട്ടിൽ നിന്നും അര ലിറ്ററിന്റെ 204 കുപ്പി മദ്യമാണ് കണ്ടെടുത്തത്. ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ കുഞ്ഞുമോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ജി അജിത് കുമാർ, എം ആർ സുരേഷ്, പ്രിവന്റ്റീവ് ഓഫീസർമാരായ കെ ബിജു, പി പ്രവീൺ, സിവിൽ എക്സൈസ് ഓഫീസർ പി യു ഷിബു, ഡ്രൈവർ കെ പി ബിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഒരു ലക്ഷത്തിൽ അധികം രൂപയുടെ മദ്യമാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സെപ്തംബർ ആദ്യവാരം മഴ തകർക്കും! കേരളത്തിലെ മഴ അറിയിപ്പിൽ മാറ്റം, ഇന്ന് 10 ജില്ലകളിലേക്ക് യെല്ലോ അലർട്ട് നീട്ടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ദീക്ഷിതയെ ഇടിച്ചിട്ട കാർ അപകടത്തിൽ വമ്പൻ ട്വിസ്റ്റ്, രക്ഷയ്ക്കെത്തിയ രാജി തന്നെ പ്രതി; അപകടം ഡോർ തുറന്നപ്പോൾ, അറസ്റ്റ് ചെയ്ത് ജാമ്യം നൽകി
വയനാട് ടൗൺഷിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് ബിജെപി; 'ഞാൻ ഉറക്കെ ചിരിച്ചുവെന്ന് കൂട്ടുക'; മന്ത്രിയുടെ മറുപടി