നടത്തിയത് 1,173 പരിശോധനകൾ, 191 സ്ഥാപനങ്ങൾക്ക് പൂട്ട്; കൊച്ചിയിലെ ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വൻ പരിശോധന

Published : Jul 23, 2026, 01:16 PM IST
Food Safety

Synopsis

കൊച്ചി ജില്ലയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ ശക്തമായ പരിശോധനകളിൽ 83 കേസുകളിലായി ആകെ 26.40 ലക്ഷം പിഴ ഈടാക്കി. 1,173 പരിശോധനകൾ നടത്തിയതിൽ 19 സാമ്പിളുകൾ സുരക്ഷിതമല്ലാത്തതാണെന്ന് കണ്ടെത്തി. ഇതിനിടെ, നഗരത്തിലെ മറ്റൊരു ഹോട്ടലിൽ നിന്ന് 8 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായും പരാതി ലഭിച്ചിട്ടുണ്ട്.

കൊച്ചി: ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ശക്തമായ പരിശോധനകൾ തുടരുന്നതിനിടെ, രജിസ്റ്റർ ചെയ്ത 83 കേസുകളിലായി ആകെ ₹26.40 ലക്ഷം പിഴ ഈടാക്കിയതായി വകുപ്പ് അറിയിച്ചു. 2026 ഏപ്രിൽ 1 മുതൽ നടത്തിയ പരിശോധനകളിൽ 191 സ്ഥാപനങ്ങളിൽ നിന്ന് ₹8.37 ലക്ഷം പിഴ ചുമത്തി.

ഈ കാലയളവിൽ 1,173 പരിശോധനകൾ നടത്തുകയും 335 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. പരിശോധനയിൽ 19 സാമ്പിളുകൾ സുരക്ഷിതമല്ലാത്തതായും 17 സാമ്പിളുകൾ ഗുണനിലവാരമില്ലാത്തതായും കണ്ടെത്തിയതായി എറണാകുളം ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.

അയ്യപ്പൻകാവിലെ ഇൻസ്റ്റാ മാർട്ട് ഗോഡൗണിൽ നടന്നത് പതിവ് പരിശോധന മാത്രമാണെന്നും, അതുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അസിസ്റ്റന്റ് കമ്മിഷണർ ജോസ് ലോറൻസ് പറഞ്ഞു. അവിടെ നിന്ന് സാമ്പിളുകൾ ശേഖരിച്ചെങ്കിലും പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കത്രികടവിലെ അൽറീം ഹോട്ടലിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ഇതുവരെ ലഭ്യമായിട്ടില്ല. ഇതിനിടെ നഗരത്തിലെ മറ്റൊരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച എട്ട് പേർക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയും ഭക്ഷ്യ സുരക്ഷാ വകുപ്പിന് ലഭിച്ചതായി അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആ കാഴ്ച കണ്ട് പുല്ലാനിക്കാട്ടുകാർ ഞെട്ടി; തെരുവുനായയെ വിഴുങ്ങുന്ന കൂറ്റൻ മലമ്പാമ്പ്, ഫോറസ്റ്റ് ഓഫീസർമാരെത്തി പിടികൂടി
കൊല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കായലിൽ കണ്ടെത്തി; മണിക്കൂറുകൾക്കുള്ളിൽ അമ്മയും മരിച്ചു