ജാനകി കാട്ടിലെ ക്ഷേത്ര കിണറിൽ മണ്ണ് നീക്കിയത് നിധി തേടി? ദുരൂഹത, അന്വേഷണം ആവശ്യം

Published : Jun 20, 2022, 04:57 PM IST
ജാനകി കാട്ടിലെ ക്ഷേത്ര കിണറിൽ മണ്ണ് നീക്കിയത് നിധി തേടി? ദുരൂഹത, അന്വേഷണം ആവശ്യം

Synopsis

കുറ്റ്യാടി ജാനകികാട്ടിലെ പുരാതന ക്ഷേത്ര കിണറിലെ മണ്ണ് നീക്കിയതിൽ ദുരൂഹത  ആരോപിച്ച് നാട്ടുകാർ. തൃക്കരിപറമ്പ് ക്ഷേത്രത്തിന് സമീപത്തെ മാലിന്യം നിറഞ്ഞ കിണറ്റിലെ മണ്ണാണ് കഴിഞ്ഞ ദിവസം നീക്കിയ നിലയിൽ കണ്ടെത്തിയത്.

കോഴിക്കോട്: കുറ്റ്യാടി ജാനകികാട്ടിലെ പുരാതന ക്ഷേത്ര കിണറിലെ മണ്ണ് നീക്കിയതിൽ ദുരൂഹത  ആരോപിച്ച് നാട്ടുകാർ. തൃക്കരിപറമ്പ് ക്ഷേത്രത്തിന് സമീപത്തെ മാലിന്യം നിറഞ്ഞ കിണറ്റിലെ മണ്ണാണ് കഴിഞ്ഞ ദിവസം നീക്കിയ നിലയിൽ കണ്ടെത്തിയത്. മുൻപ് ക്ഷേത്രത്തിൽ നടന്ന താംബൂല പ്രശ്നത്തിൽ കിണറ്റിൽ നിധിയുണ്ടെന്ന് പറഞ്ഞെന്നും ഇത് കേട്ടവരിൽ ആരെങ്കിലും ആകും കിണറ്റിലെ മണ്ണ് നീക്കിയതെന്നുമാണ് നാട്ടുകാർ സംശയിക്കുന്നത്. മണ്ണ് നീക്കം ചെയ്തവർക്ക് നിധി ലഭിച്ചിട്ടുണ്ടാകാമെന്നും കരുതുന്നവരുണ്ട്.

വനത്തിനുള്ളിൽ കിണറ്റിൽ നിന്നുള്ള മണ്ണും ചെളിയും നിക്ഷേപിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കിണറിന് സമീപത്ത്  നിന്ന് പണി ആയുധങ്ങളും തോർത്തുമുണ്ട്  ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.  മൂന്ന് പേർ മൂന്ന് ദിവസങ്ങളെങ്കിലും എടുത്താകും മണ്ണ് നീക്കം ചെയ്തത്. രാത്രിയിലാണോ മണ്ണ് നീക്കിയതെന്നും സംശയമുണ്ട്. കാട്ടിനുളളിൽ ഇത്തരത്തിൽ ഒരു കിണറുള്ള കാര്യം തന്നെ അറിയുന്നവർ കുറവാണെന്നും പ്രാദേശിക സഹായമില്ലാതെ മണ്ണ് നീക്കൽ നടക്കില്ലെന്നും പറയുന്നവരുണ്ട്.

Read more: ശസ്ത്രക്രിയ വൈകിയെന്ന പരാതി: ഡോക്ടർമാരിൽ നിന്ന് മന്ത്രി നേരിട്ട് വിശദീകരണം തേടി

സംഭവം നാട്ടിൽ പരന്നതോടെ കാട്ടിനുള്ളിലെ ക്ഷേത്ര കിണർ കാണാൻ എത്തുന്നവർ നിരവധിയാണ്. സംഭവത്തിലെ ദുരുഹത മാറ്റാൻ വനം വകുപ്പും പൊലീസും ഇടപെടണമെന്നും നാട്ടുകാർ. വന ഭൂമിയിൽ അതിക്രമിച്ച് കടന്നതിന് വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ വനം വകുപ്പ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വനത്തിൽ കടക്കാൻ പ്രാദേശിക സഹായം ലഭിച്ചിരിക്കാമെന്നാണ് വനം വകുപ്പിൻ്റെ നിഗമനം.

Read more:വ്യാജ വാറ്റ്; പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച 300 ലിറ്റർ വാഷ് നശിപ്പിച്ച് എക്സൈസ് സംഘം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ