എല്ലാ കണ്ണുകളും വിഴിഞ്ഞത്തേക്ക്, ഫലം ഇന്നറിയാം; വിഴിഞ്ഞം ആരെ തുണയ്ക്കും? സൂചനകളില്ലാതെ എൽഡിഎഫും യുഡിഎഫും, പ്രതീക്ഷ കൈവിടാതെ ബിജെപി

Published : Jan 13, 2026, 01:26 AM IST
vizhinjam local body election results today

Synopsis

സംസ്ഥാനത്തെ മൂന്ന് തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം ഉറപ്പിക്കാൻ ബിജെപിക്ക് നിർണായകമായ വിഴിഞ്ഞം വാർഡിലെ ഫലമാണ് ഏവരും ഉറ്റുനോക്കുന്നത്.  

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ ഭരണകൂടങ്ങളുടെ ഗതിനിർണ്ണയിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ന് പുറത്തുവരും. സ്ഥാനാർത്ഥികളുടെ മരണത്തെത്തുടർന്ന് മാറ്റിവെച്ച തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ എന്നീ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന് രാവിലെ പത്ത് മണി മുതൽ ആരംഭിക്കും. മൂന്നിടത്തുമായി ശരാശരി 67.2 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം സുഗമമാക്കാൻ ഒരു സീറ്റ് കൂടി ആവശ്യമുള്ള ബിജെപിയെ സംബന്ധിച്ചിടത്തോളം വിഴിഞ്ഞത്തെ ഫലം അതിനിർണ്ണായകമാണ്. നിലവിൽ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളുമായി ഭരണം നടത്തുന്ന ബിജെപിക്ക്, വിഴിഞ്ഞത്ത് സർവശക്തിപുരം ബിനു വിജയിച്ചാൽ സ്വന്തം നിലയിൽ കേവല ഭൂരിപക്ഷമെന്ന 51-ലേക്ക് എത്താനാകും. എന്നാൽ 2015ൽ പിടിച്ചെടുത്ത സിറ്റിംഗ് സീറ്റ് എൻ. നൗഷാദിലൂടെ നിലനിർത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൽഡിഎഫ്. ഇടതുപാളയത്തിൽ ഉയർന്ന വിമത ഭീഷണി മറികടക്കാനാകുമോ എന്നതാണ് അവർ നേരിടുന്ന പ്രധാന വെല്ലുവിളി.

പഴയ കരുത്തുറ്റ കോട്ട തിരിച്ചുപിടിക്കാൻ മുൻ കൗൺസിലർ കെ.എച്ച്. സുധീർ ഖാനെയാണ് യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. എന്നാൽ യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹി വിമതനായി മത്സരിക്കുന്നത് യുഡിഎഫ് വോട്ടുകളിൽ വിള്ളലുണ്ടാക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഒൻപത് സ്ഥാനാർത്ഥികൾ മാറ്റുരയ്ക്കുന്ന വിഴിഞ്ഞത്ത് 13,307 വോട്ടർമാരാണുള്ളത്. മുന്നണികളെ ഒരുപോലെ വട്ടംകറക്കുന്ന വിമത ശല്യം ആർക്ക് തുണയാകുമെന്നത് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ വ്യക്തമാകും.

മലപ്പുറത്തും എറണാകുളത്തും ഫലമറിയാം

മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിംപാടം വാർഡിലും എറണാകുളം പാമ്പാക്കുടയിലെ ഓണക്കൂർ വാർഡിലും പോരാട്ടം കടുത്തതാണ്. പായിംപാടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വട്ടത്ത് ഹസീനയുടെയും, ഓണക്കൂറിൽ യുഡിഎഫ് സ്ഥാനാർത്ഥി സി.എസ്. ബാബുവിന്റെയും മരണത്തെത്തുടർന്നാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. വിഴിഞ്ഞത്തും സ്വതന്ത്ര സ്ഥാനാർത്ഥി ജസ്റ്റിൻ ഫ്രാൻസിസ് വാഹനാപകടത്തിൽ മരിച്ചതോടെയാണ് വോട്ടെടുപ്പ് നീണ്ടുപോയത്. മൂന്നിടത്തും ഇന്ന് ഉച്ചയോടെ വിജയചിത്രം തെളിയും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അതിജീവിതൻ്റെയും ഒപ്പം നിൽക്കണം', രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പ്രതികരണം
കൊല്ലത്ത് 10 വയസുകാരനെ പീഡിപ്പിച്ച 44 കാരൻ അറസ്റ്റിൽ