ആറാം തവണയും ഗുരുവായൂര്‍ നഗരസഭ കൈവിടാതെ എൽഡിഎഫ്, മെച്ചപ്പെടുത്തി യുഡിഎഫ്, വളര്‍ച്ചയില്ലാതെ ബിജെപി

Published : Dec 13, 2025, 06:03 PM IST
bjp cpm congress

Synopsis

ഗുരുവായൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് തുടര്‍ച്ചയായി ആറാം തവണയും ഭരണം നിലനിര്‍ത്തി. 46 സീറ്റുകളില്‍ 26 എണ്ണം നേടിയാണ് എല്‍ഡിഎഫ് വിജയിച്ചത്, അതേസമയം യുഡിഎഫ് 17 സീറ്റുകള്‍ നേടി നില മെച്ചപ്പെടുത്തി.  

തൃശൂര്‍: ഗുരുവായൂര്‍ നഗരസഭയില്‍ തുടര്‍ച്ചയായി ആറാം തവണയും വിജയക്കൊടി പാറിച്ച് എല്‍ഡിഎഫ്. 46 സീറ്റില്‍ 26 എണ്ണവും സ്വന്തമാക്കിയാണ് എൽഡിഎഫ് ഭരണം നിലനിര്‍ത്തിയത്. യുഡിഎഫിന് കഴിഞ്ഞതവണ 12 സീറ്റ് ഉണ്ടായിരുന്നത് ഇത്തവണ 17 സീറ്റായി വര്‍ദ്ധിപ്പിക്കാനായെങ്കിലും ഭരണ പ്രതീക്ഷ അസ്ഥാനത്തായി. എന്‍ഡിഎക്ക് കഴിഞ്ഞ തവണയുണ്ടായിരുന്ന രണ്ട് സീറ്റ് നിലനിര്‍ത്താന്‍ മാത്രമാണ് സാധിച്ചത്. കഴിഞ്ഞ തവണ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് നഗരസഭയില്‍ വിജയിച്ചത്. അത് ഇത്തവണയും ആവര്‍ത്തിച്ചു. എല്‍ഡിഎഫ് 26, യുഡിഎഫ് 17, എന്‍ഡിഎ രണ്ട്, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് കക്ഷിനില.

സിപിഎമ്മിന്റെ 31 സ്ഥാനാര്‍ത്ഥികളില്‍ 12 പേരും സിപിഐയുടെ 8 സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നതില്‍ മൂന്നുപേരും എല്‍ഡിഎഫ് സ്വതന്ത്രരായി മത്സരിച്ച ഏഴ് പേരില്‍ മൂന്നു പേരുമാണ് ജയിച്ചത്. മത്സരിച്ച മൂന്ന് സീറ്റിലും മുസ്ലിം ലീഗ് ജയം നേടി. മുസ്ലിംലീഗിന് പുറമേ യുഡിഎഫ് നല്‍കിയ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാലു വാര്‍ഡുകളില്‍ മൂന്നാം സ്ഥാനത്തായി. ഇതില്‍ മൂന്നു വാര്‍ഡുകളില്‍ എന്‍ഡിഎയും ഒരു വാര്‍ഡില്‍ യുഡിഎഫും രണ്ടാം സ്ഥാനം നേടി.

33 ആം വാര്‍ഡില്‍ മൂന്നു വോട്ടിനാണ് എല്‍ഡിഎഫിന് പരാജയപ്പെട്ടത്. 44ആം വാര്‍ഡില്‍ നിന്ന് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ തോമസാണ് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയത്. 485 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇദ്ദേഹം ജയിച്ചു. വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ നഗരത്തില്‍ പ്രകടനം നടത്തി. എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള ആഹ്ലാദപ്രകടനം ഞായറാഴ്ച വൈകിട്ട് നടക്കും. വൈകിട്ട് നാലിന് കിഴക്കേനടയില്‍ നിന്ന് ആരംഭിച്ച് നഗരം ചുറ്റി സമാപിക്കും. വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ 21ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പഞ്ചായത്ത് ഭരണത്തിന്റെ തലവര മാറ്റിയ ഒരു വോട്ട്, മുർഷിനയെ ജയിപ്പിച്ച ഒരൊറ്റവോട്ട്; 20 വര്‍ഷത്തിന് ശേഷം വാണിമേൽ പഞ്ചായത്ത് എൽഡിഎഫിന്
ഹരിത പതാക പാറിച്ച് ഫാത്തിമ തഹ്ലിയ, 1309 വോട്ട് ലീഡ്, കുറ്റിച്ചിറയിൽ മിന്നും വിജയം