ബോട്ട് പുറപ്പെട്ടത് തമിഴ്‌നാട്ടിൽ നിന്ന്, ബേപ്പൂരിലെത്തിയപ്പോൾ പിടിവീണു; പിടിച്ചെടുത്തത് തീവ്ര കൂടിയ എൽഇഡി ബൾബുകൾ

Published : Nov 21, 2025, 10:51 PM IST
Boat seized

Synopsis

കോഴിക്കോട് ബേപ്പൂരിൽ തീവ്രത കൂടിയ വെളിച്ചം ഉപയോഗിച്ച് നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ തമിഴ്‌നാട് സ്വദേശിയുടെ ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി. അമല ഉര്‍പവം മാത ബോട്ടില്‍ നിന്ന് ഉയര്‍ന്ന ശേഷിയുള്ള എല്‍ഇഡി ബള്‍ബുകള്‍ കണ്ടെടുത്തു.

കോഴിക്കോട്: തീവ്രത കൂടിയ വെളിച്ച സംവിധാനം ഉപയോഗിച്ച് നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. തമിഴ്‌നാട് കന്യാകുമാരി സ്വദേശി സഹായ രജീവന്റെ ഉടമസ്ഥതയിലുള്ള 'അമല ഉര്‍പവം മാത' ബോട്ടാണ് ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. ഉയര്‍ന്ന തീവ്രതയുള്ള എല്‍ഇഡി ബള്‍ബുകള്‍ ബോട്ടില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. നിലവില്‍ കടലില്‍ മത്സ്യബന്ധനത്തിന് 12 വോള്‍ട്ട് ശേഷിയുള്ള ലൈറ്റുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇതില്‍ കൂടുതല്‍ ശേഷിയുള്ളവ ഉപയോഗിക്കുന്നത് കേന്ദ്ര-സംസ്ഥാന നിയമപ്രകാരം നിയമലംഘനമാണ്. ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സബ് ഇന്‍സ്‌പെക്ടര്‍ ടികെ രാജേഷ്, കെ രാജന്‍, മനു തോമസ്, റെസ്‌ക്യൂ ഗാര്‍ഡ് വിഘ്‌നേശ്, താജുദ്ദീന്‍, വിശ്വജിത്ത്, ബിലാല്‍ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്രിസ്തുമസ്-പുതുവത്സര അവധി; നാട്ടിലേയ്ക്ക് പോകാൻ റെഡിയാകാം, കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ ബുക്കിംഗ് ആരംഭിച്ചു
ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, കോളേജിനെതിരെ ബന്ധുക്കള്‍