മലമ്പുഴയിൽ ചത്ത പശുവിനെ വെച്ച് പുലിയെ പിടിക്കാനുള്ള വനംവകുപ്പ് നീക്കം പാളി, പ്രതിഷേധവുമായി നാട്ടുകാർ

Published : Feb 15, 2022, 08:58 AM ISTUpdated : Feb 15, 2022, 02:26 PM IST
മലമ്പുഴയിൽ ചത്ത പശുവിനെ വെച്ച് പുലിയെ പിടിക്കാനുള്ള വനംവകുപ്പ് നീക്കം പാളി, പ്രതിഷേധവുമായി നാട്ടുകാർ

Synopsis

പുലിയെ പിടികൂടാൻ ശ്രമം തുടരുമെന്ന് വനം വകുപ്പ് അറിയിച്ചു

പാലക്കാട് മലമ്പുഴ ധോണിയിലിറങ്ങിയ പുലിയെ പിടികൂടാനായില്ല. ചത്ത പശുക്കുട്ടിയെ വച്ച് പുലിയെ പിടിക്കാനുള്ള വനം വകുപ്പിന്റെ നീക്കമാണ് പാളിയത്. ഇതോടെ വനം വകുപ്പിനെതിരെ പ്രദേശവാസികൾ രംഗത്തെത്തി. കഴിഞ്ഞ ദിവസം പശുവിനെ പുലി പിടിച്ചിടത്ത് തന്നെയാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. 

പുലിയുടെ ആക്രമണത്തിൽ ചത്ത പശുവിനെ കൂട്ടിലും വച്ചു. പക്ഷേ വീണ്ടും പുലിയെത്തിയിട്ടും പിടികൂടാനായില്ല. വനം വകുപ്പ് സ്ഥാപിച്ച സിസിടിവി ക്യാമറയിൽ നിന്നും ഇന്നലെ രാത്രി പത്തരയോടെ കൂടിന് സമീപം പുലിയെത്തിയെത്തിയതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. എന്നാൽ കൂട്ടിൽ കയറാതെ പുലി രക്ഷപെട്ടു. ഇതോടെയാണ് നാട്ടുകാർ വനംവകുപ്പിനെതിരെ തിരിഞ്ഞത്. ജീവനുള്ള മൃഗങ്ങളെ കൂടിനുള്ളിൽ വെക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. ഒരു മാസം മുന്പ് ഉമ്മിനിയിൽ ആളൊഴിഞ്ഞ വീട്ടിലാണ് പുലിയെ ആദ്യം കണ്ടെത്തിയത്. ഇത്ര ദിവസമായിട്ടും പുലിയെ പിടികൂടാനാകാത്തത് വനം വകുപ്പിന്റെ വീഴ്ച്ചയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

കോഴിക്കോട് അപകടം: ശബരിമല തീർത്ഥാടകർ അടക്കം മരിച്ചു

കോഴിക്കോട് പുറക്കാട്ടിരി പാലത്തിൽ ടോറസ് ലോറിയും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് ശബരിമല തീർത്മാടകർ അടക്കം മൂന്ന് പേർ മരിച്ചു. രണ്ട് കർണാടക സ്വദേശികളും ഒരു മലയാളിയുമാണ് മരിച്ചത്. പരിക്കേറ്റ 11 പേരിൽ നാല് പേരുടെ നില ഗുരുതരമാണ്. പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്. 

ടെമ്പോ ട്രാവലറിലെ യാത്രക്കാരും ശബരിമല തീർത്ഥാടകരുമായ കർണാടക സ്വദേശികൾ ശിവണ്ണ, നാഗരാജു ഡ്രൈവറും മലയാളിയുമായ ദിനേശ് എന്നിവരാണ് മരിച്ചത്. ട്രാവലറിലുണ്ടായിരുന്ന പതിനൊന്ന് യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ നാല് യാത്രക്കാരുടെ പരിക്ക് ഗുരുതരമാണ്.  ശബരിമലയിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലറും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലറും പുറക്കാട്ടിരി പാലത്തിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. 

ടെമ്പോ ട്രാവലറിന്‍റെ ഡ്രൈവർ ഉറങ്ങിപ്പോവുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ അടക്കം രണ്ട് പേർ സംഭവ സ്ഥലത്ത് വച്ച് മരിച്ചു. മറ്റൊരാൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് മരിച്ചത്.  മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് പേരെയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയരാക്കി. ലോറി ഡ്രൈവർക്കും ലോറിയിൽ ഉണ്ടായിരുന്ന മറ്റൊരാൾക്കും നിസാര പരിക്കേറ്റു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നെതര്‍ലന്‍റ്സിൽ നിന്ന് കൊറിയര്‍ വഴി എത്തിച്ചു, വാടാനപ്പള്ളിയിൽ മാരക എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ
തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിൽ, പിടികൂടിയത് മൈസൂരിൽ നിന്ന്