രണ്ട് ദിവസമായി കഴിയുന്നത് പേടിച്ച്; ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ മുറ്റം വഴി ഓടി റബ്ബര്‍ തോട്ടത്തിൽ കയറി, അമരമ്പലത്ത് പുലി ഭീതി ഒഴിയുന്നില്ല

Published : Feb 14, 2026, 02:34 PM IST
cctv leopard

Synopsis

മലപ്പുറം അമരമ്പലത്ത് പുലി ശല്യം രൂക്ഷമായി തുടരുന്നു. വെള്ളിയാഴ്ച രാത്രിയും നരിപ്പൊയിൽ ഭാഗത്ത് പുലിയെ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിൽ. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ വൈകുമെന്നതിനാൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 

മലപ്പുറം: അമരമ്പലത്ത് പുലി ശല്യത്തിന് അറുതിയായില്ല. വെള്ളിയാഴ്ച രാത്രിയും തോട്ടേക്കാട് നരിപ്പൊയിൽ ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശവാസികള്‍ വലിയ ഭീതിയിലാണ് കഴിയുന്നത്. വെള്ളിയാഴ്ച രാത്രി 8.30ഓടെ നരിപ്പൊയിലിലെ കരിമ്പന ഷംനയുടെ വീടിന് സമീപമാണ് ആദ്യം പുലിയെ കണ്ടത്. വീട്ടിലുണ്ടായിരുന്നവര്‍ ശബ്ദം കേട്ട് പുറത്തേക്ക് നോക്കിയപ്പോള്‍ പുലി മുറ്റം വഴി ഓടി തൊട്ടടുത്തുള്ള റബ്ബര്‍ തോട്ടത്തിലേക്ക് മറയുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് അമരമ്പലം ആര്‍.ആര്‍.ടി അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫ, വാര്‍ഡ് അംഗം ടോണി വര്‍ഗീസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

പുലിഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗ്രാമപഞ്ചായത്ത് അടിയന്തരമായി ജനജാഗ്രത സമിതി യോഗം വിളിക്കുകയും സുരക്ഷ നടപടികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇതിന്റെ ഭാഗമായി പുലിയെ കണ്ട തോട്ടേക്കാട് ഭാഗങ്ങളില്‍ നിരീക്ഷണത്തിനായി വനം വകുപ്പ് കാമറകള്‍ സ്ഥാപിച്ചു. പ്രദേശത്ത് പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ട്. എന്നാല്‍ കൂട് എത്തിക്കാന്‍ ഒരാഴ്ചയോളം സമയമെടുക്കുമെന്നാണ് വനം വകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പുലി ശല്യം തുടരുന്ന സാഹചര്യ ത്തില്‍ രാത്രികളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വർണം കട്ടത് ആരപ്പാ? ഇതാ ഉത്തരമെന്ന് ഡിവൈഎഫ്ഐ; യൂത്ത് കോൺഗ്രസ് നീക്കത്തിന് അതേ നാണയത്തിൽ മറുപടി, അടിയും തിരിച്ചടിയുമായി തെരഞ്ഞെടുപ്പ് പ്രചാരണം
കൊല്ലപ്പെട്ട സ്പെഷ്യൽ സ്കൂൾ അന്തേവാസി നേരിട്ടത് ക്രൂര മർദ്ദനം, കേയർ ടേക്കർ അറസ്റ്റിൽ