നാമനിര്‍ദേശ പത്രികയില്‍ ബാധ്യത വെളിപ്പെടുത്തിയില്ല; കുന്ദമംഗലത്ത് യുഡിഎഫ് പഞ്ചായത്തംഗങ്ങളുടെ വിജയം അസാധുവാക്കി

Published : Jun 25, 2024, 08:21 PM ISTUpdated : Jun 25, 2024, 08:22 PM IST
നാമനിര്‍ദേശ പത്രികയില്‍ ബാധ്യത വെളിപ്പെടുത്തിയില്ല; കുന്ദമംഗലത്ത് യുഡിഎഫ് പഞ്ചായത്തംഗങ്ങളുടെ വിജയം അസാധുവാക്കി

Synopsis

ഇതോടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളായി ഇതേ വാര്‍ഡില്‍ മത്സരിച്ച ജിനിഷ കണ്ടില്‍, രജനി പുറ്റാട്ട് എന്നിവരെ വിജയികളായി പ്രഖ്യാപിച്ചു.

കോഴിക്കോട്: നാമനിര്‍ദേശ പത്രികയില്‍ സാമ്പത്തിക ബാധ്യത വിവരങ്ങള്‍ ചേര്‍ക്കാത്തതിനെ തുടര്‍ന്ന് രണ്ട് പഞ്ചായത്ത് അംഗങ്ങളുടെ വിജയം കോടതി റദ്ദാക്കി. കോഴിക്കോട് കുന്ദമംഗലം പഞ്ചായത്തിലെ യുഡിഎഫ് പ്രതിനിധികളായ 10ാം വാര്‍ഡ് മെംബര്‍ ജിഷ ചോലക്കമണ്ണില്‍, 14ാം വാര്‍ഡ് മെംബര്‍ പി. കൗലത്ത് എന്നിവരുടെ വിജയമാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് ജോമി അനു ഐസക്ക് അസാധുവാക്കിയത്. 2010-2015 കാലയളവില്‍ വാര്‍ഡുകളില്‍ പദ്ധതികള്‍ നിര്‍വഹിച്ചതിലും മറ്റും വരുത്തിയ വീഴ്ചകള്‍ ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Read More... 'കൈക്കൂലി കൊടുത്താൽ ഫിറ്റ്നസ് കിട്ടും', ഇടുക്കിയിലെ കേസിൽ പണം കൈമാറാൻ പറഞ്ഞ നഗരസഭാ ചെയര്‍മാൻ രണ്ടാം പ്രതി

തുടര്‍ന്ന് ഇതിലൂടെയുണ്ടായ സാമ്പത്തിക നഷ്ടം ഭരണസമിതി അംഗങ്ങളില്‍ നിന്നു തന്നെ ഈടാക്കാന്‍ തീരുമാനിച്ചു. ഇതുപ്രകാരം ഓരോ അംഗത്തിനും 40259 ബാധ്യതയായി നിജപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വിവരം നാമനിര്‍ദേശ പത്രികയില്‍ കാണിച്ചില്ലെന്ന പരാതിയിലാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളായി ഇതേ വാര്‍ഡില്‍ മത്സരിച്ച ജിനിഷ കണ്ടില്‍, രജനി പുറ്റാട്ട് എന്നിവരെ വിജയികളായി പ്രഖ്യാപിച്ചു. പരാതിക്കാര്‍ക്കുവേണ്ടി അഭിഭാഷകരായ ബി.വി ദീപു, സോഷിബ, ഇ.കെ ശില്‍പ എന്നിവര്‍ ഹാജരായി.

Asianet News Live

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍
മൂന്നാറിൽ ഇറങ്ങിയ കടുവയും മൂന്ന് കുട്ടികളും; പ്രചരിക്കുന്നു ദൃശ്യങ്ങൾ ഛത്തീസ്ഗഡിൽ നിന്നുള്ളതെന്ന് വനംവകുപ്പ്