തിയോസഫിക്കല്‍ സൊസൈറ്റിയുടെ പഴയകാല മാസികകളും ഗ്രന്ഥങ്ങളും ഇനി കാലിക്കറ്റ് സര്‍വകലാശാലക്ക്

Published : Feb 02, 2023, 03:42 PM IST
തിയോസഫിക്കല്‍ സൊസൈറ്റിയുടെ പഴയകാല മാസികകളും ഗ്രന്ഥങ്ങളും ഇനി കാലിക്കറ്റ് സര്‍വകലാശാലക്ക്

Synopsis

നിരവധി തിയോസഫി ഗ്രന്ഥങ്ങളും, മാസികകളും, പ്രചാരണ ലഘുലേഖകളും സര്‍വകലാശാലാ ചരിത്ര വിഭാഗത്തിന് ലഭിച്ചു.


കോഴിക്കോട്: പഴയകാല പുസ്തകങ്ങളും മാസികകളും ഡിജിറ്റല്‍ രൂപത്തിലാക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര വിഭാഗത്തിന്റെ പദ്ധതിയിലേക്ക് തിയോസഫിക്കല്‍ സൊസൈറ്റിയുടെ പഴയകാല മാസികകളും ഗ്രന്ഥങ്ങളും ലഭിച്ചു. 1883-ല്‍ തിരുവനന്തപുരത്ത് സ്ഥാപിതമായ തിയോസഫിക്കല്‍ സൊസൈറ്റി അഥവാ ബ്രഹ്‌മവിദ്യാ സംഘത്തിന്റെ പുസ്തകശേഖരമാണ് സര്‍വകലാശാലക്ക് കൈമാറിയത്. അമേരിക്കക്കാരനായ ഹെന്റി സ്റ്റീല്‍ ഒള്‍ക്കോട്ട് നേരിട്ടെത്തി സ്ഥാപിച്ചതാണ് തിരുവനന്തപുരത്തെ ബ്രഹ്‌മവിദ്യാസംഘം. ആനി ബസന്റ്, മഹാകവി കുമാരനാശാന്‍, ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍, മഞ്ചേരി രാമയ്യര്‍ തുടങ്ങിയവര്‍ തിയോസഫി പ്രസ്ഥാനത്തിലെ അംഗങ്ങളായിരുന്നു. 

നിരവധി തിയോസഫി ഗ്രന്ഥങ്ങളും, മാസികകളും, പ്രചാരണ ലഘുലേഖകളും സര്‍വകലാശാലാ ചരിത്ര വിഭാഗത്തിന് ലഭിച്ചു. ഇവയുടെ ഡിജിറ്റല്‍ പകര്‍പ്പ് തിയോസഫി ശാഖക്ക് നല്‍കുന്നതിനോടൊപ്പം ഓാണ്‍ലൈനായി ഗവേഷകര്‍ക്ക് സൗജന്യമായി ലഭ്യമാക്കും. തിരുവനന്തപുരം അനന്ത തിയോസഫിക്കല്‍ സൊസൈറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര വിഭാഗം പ്രൊഫസര്‍ ഡോ. പി. ശിവദാസന്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ഡോ. എന്‍.കെ. അജിത് കുമാര്‍ അധ്യക്ഷനായി. ബ്രഹ്‌മവിദ്യാ സംഘം പ്രവര്‍ത്തകരായ എസ്. ശിവദാസ്, ബി. ഹരിഹരന്‍, എം. സനല്‍കുമാര്‍, ആര്‍. ശശിധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.  തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപകരും ഗവേഷകരും പങ്കെടുത്തു.

കെമിസ്ട്രി ദേശീയ സെമിനാറിന് കാലിക്കറ്റില്‍ തുടക്കം

കാലിക്കറ്റ് സര്‍വകലാശാലാ കെമിസ്ട്രി പഠനവകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന് ആര്യഭട്ട സെമിനാര്‍ ഹാളില്‍ തുടക്കമായി. റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രി, കെമിക്കല്‍ റിസര്‍ച്ച് സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുമായി സഹകരിച്ച് നടത്തുന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. കെമിക്കല്‍ സയന്‍സിലെ നൂതനഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും ഗവേഷകര്‍ക്കും ശാസത്രജ്ഞര്‍ക്കും പങ്കിടുന്നതിനും പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പരിപാടിയില്‍ പ്രമുഖ രസതന്ത്രജ്ഞരാണ് പങ്കെടുക്കുന്നത്.


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സസ്പെൻസിന് നാളെ അവസാനം, നെഞ്ചിടിപ്പോടെ മുന്നണികൾ, പാലാ ന​ഗരസഭ ആര് വാഴുമെന്ന് പുളിക്കകണ്ടം കുടുംബം തീരുമാനിക്കും
ഇൻസ്റ്റ​ഗ്രാമിൽ ബന്ധം സ്ഥാപിച്ച് യുവതിയുടെ നഗ്‌ന ചിത്രങ്ങൾ കൈക്കലാക്കി, പിണങ്ങിയപ്പോൾ യുവതിയുടെ സുഹൃത്തുക്കൾക്കയച്ചു, 19കാരൻ പിടിയിൽ