കരിങ്കൽ ചീളുകൾ ചിതറിയെത്തിയത് ബഹുദൂരം,സമരത്തിനിടയിലും ക്വാറി പ്രവർത്തനം, പാറക്കല്ല് തെറിച്ച് വീണ് നാട്ടുകാരായ 2 പേർക്ക് പരിക്ക്

Published : Feb 23, 2026, 12:54 PM IST
quarry accident

Synopsis

ക്വാറിയുടെ പ്രവര്‍ത്തനും അനധികൃതവും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാത്ത സാഹചര്യത്തിലാണെന്നും ചൂണ്ടിക്കാണിച്ച് കഴിഞ്ഞ 24 ദിവസമായി പ്രദേശവാസികളുടെ നേതൃത്വത്തില്‍ സമരം നടന്നുവരികയാണ്.

കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടക വസ്തു ഉപയോഗിച്ച് പാറ പൊട്ടിക്കുന്നതിനിടയില്‍ കല്ലിന്റെ ചീളുകള്‍ ദൂരേക്ക് തെറിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം ദേവസ്വംകാട് എന്ന സ്ഥലത്താണ് തിങ്കളാഴ്ച രാവിലെ 11.30ഓടെ അപകടമുണ്ടായത്. തെക്കനാട്ട് ഷോജി തോമസ് എന്നയാള്‍ക്ക് തലയിലും ചക്കാലക്കല്‍ ജലീല്‍ എന്നയാളുടെ കൈയ്യിലുമാണ് പരിക്കേറ്റത്. ദേവസ്വംകാടില്‍ ഒ.എ സെബാസ്റ്റിയന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ക്വാറി. ക്വാറിയുടെ പ്രവര്‍ത്തനും അനധികൃതവും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാത്ത സാഹചര്യത്തിലാണെന്നും ചൂണ്ടിക്കാണിച്ച് കഴിഞ്ഞ 24 ദിവസമായി പ്രദേശവാസികളുടെ നേതൃത്വത്തില്‍ സമരം നടന്നുവരികയാണ്. ഇതിനിടയിലാണ് ഇന്ന് രാവിലെയോടെ അപകടമുണ്ടായത്. ക്വാറിയുടെ നൂറുമീറ്ററോളം അകലത്തില്‍ സമരസമതിയുടെ പന്തല്‍ നിര്‍മിച്ചിരുന്നു. ഇതിന് സമീപത്തായി ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരുടേ മേലാണ് കരിക്കല്‍ ചീളുകള്‍ വന്ന് പതിച്ചത്. പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലക്ഷദ്വീപിലെ ബുധനാഴ്ച വാഹന നിരോധനം റമസാൻ വരെ നടപ്പിലാക്കില്ലെന്ന് അഡ്മിനിസ്ട്രേറ്റർ
ബാർ കോംപൗണ്ടിലെ ബൈക്ക് ലോക്ക് പൊട്ടിച്ച് പുറത്തിറക്കി, സെക്യൂരിറ്റി ചോദിച്ചു, പെട്രോൾ തീർന്നെന്ന് മറുപടി, വാഹനം പൊളിച്ചുവിറ്റ യുവാക്കൾ പിടിയിൽ