'കുറച്ചായി കാത്തിരിക്കയായിരുന്നു' കയ്യോടെ പിഴ 5000 മുറിച്ചുകൊടുത്തു, ഹരിപ്പാടെത്തിയത് കക്കൂസ് മാലിന്യം തള്ളാൻ

Published : Feb 23, 2024, 08:47 PM IST
'കുറച്ചായി കാത്തിരിക്കയായിരുന്നു' കയ്യോടെ പിഴ 5000 മുറിച്ചുകൊടുത്തു, ഹരിപ്പാടെത്തിയത് കക്കൂസ് മാലിന്യം തള്ളാൻ

Synopsis

മൂന്നു മുക്കിൽ നിന്നും ആറ്റിങ്ങലിലേക്ക് വരുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.  

തിരുവനന്തപുരം: ആറ്റിങ്ങൽ മൂന്നുമൂക്കിൽ വാഹനാപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ മരണപെട്ടു. പട്ട്ള തിരുവാതിരയിൽ മധുകുമാർ (66) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടെ വെഡ് ലാൻഡിനു മുന്നിലായിരുന്നു സംഭവം. മൂന്നു മുക്കിൽ നിന്നും ആറ്റിങ്ങലിലേക്ക് വരുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.  

ആറ്റിങ്ങൽ കെ എസ് ആർ ടി സി സ്റ്റാൻഡിലെ ഓട്ടോറിക്ഷാ തൊഴിലാളിയാണ് മരിച്ച മധുകുമാർ.  അപകടത്തെ തുടർന്ന് പരിക്ക് പറ്റിയ മധുകുമാറിനെ നാട്ടുകാർ ആറ്റിങ്ങൽ വലിയകുന്നു താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രസന്ന ആണ് മരിച്ച മധുകുമാറിന്റെ ഭാര്യ, എബിൻ, അക്ഷര എന്നിവർ മക്കൾ.

ആലുവയിൽ ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ 7 വയസുകാരൻ ആശുപത്രി വിട്ടു

അടുത്തിടെ ഹരിപ്പാട് ക്ഷേത്രത്തിന് സമീപം കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. പള്ളിപ്പാട് മുട്ടം റോഡിൽ ഗുരുക്കൾശ്ശേരിൽ ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് കഴിഞ്ഞദിവസം രാത്രിയിലും കക്കൂസ് മാലിന്യം തള്ളിയത്. നാലുദിവസം മുൻപും ഇതേ സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചിരുന്നു.

റോഡിൽ ഒഴുക്കുന്ന മാലിന്യം മുല്ലമൂല പാടശേഖരത്തിലേക്ക് ആണ് ഒഴുകുന്നത്. അസഹ്യമായ ദുർഗന്ധം മൂലം റോഡിലൂടെ യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. ഗുരുക്കൾശ്ശേരിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും സപ്താഹവും ചൊവ്വാഴ്ച ആരംഭിക്കാനുള്ള ഒരുക്കത്തിനിടയിലാണ് തുടർച്ചയായി കക്കൂസ് മാലിന്യം തള്ളിയത്. 

ക്ഷേത്ര അധികൃതർ പള്ളിപ്പാട് ആരോഗ്യ വിഭാഗത്തെ വിവരം അറിയിച്ചു. പാതിരാത്രിയിൽ കക്കൂസ് മാലിന്യവുമായി അതിവേഗം കുതിച്ചെത്തുന്ന മിനി ടാങ്കർലോറികൾ ആളൊഴിഞ്ഞ ഇടങ്ങളിൽ നിർത്തി പിൻഭാഗത്ത് ഘടിപ്പിച്ച വാൽവ് തുറന്നുവിടുകയാണ് ചെയ്യുന്നത്. പ്രദേശവാസികൾക്കിടയിൽ മഞ്ഞപ്പിത്തവും മറ്റു രോഗങ്ങളും പടർന്നുപിടിക്കാൻ ഇത് ഇടയാക്കുമെന്ന ആശങ്കയുണ്ട്.  

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേരളത്തില്‍ ഇവന്‍ വെറും തവള ഞണ്ട്, അങ്ങ് വിയറ്റ്നാമില്‍ ചക്രവര്‍ത്തി, ഓസ്ട്രേലിയക്കും പ്രിയങ്കരന്‍! വിഴിഞ്ഞത്ത് അപൂര്‍വയിനം ഞണ്ട് വലയില്‍
'എന്‍റെ വാർഡിലടക്കം സർവീസില്ല'! മേയർ രാജേഷ് നേരിട്ട് പറഞ്ഞ പരാതിക്ക് ഗതാഗത മന്ത്രിയുടെ പരിഹാരം, തലസ്ഥാനത്തെ ഇലക്ട്രിക് ബസ് സർവീസ് റീ ഷെഡ്യൂൾ ചെയ്യും