പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എം.കുഞ്ഞിമൂസ അന്തരിച്ചു

Published : Sep 17, 2019, 03:41 PM ISTUpdated : Sep 17, 2019, 04:02 PM IST
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എം.കുഞ്ഞിമൂസ അന്തരിച്ചു

Synopsis

തലശ്ശേരിയിൽ ചുമട്ടുതൊഴിലാളിയായിരുന്ന കുഞ്ഞിമൂസയ്ക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തലശ്ശേരി മ്യൂസിക് ക്ലബ്, ജനത സംഗീതസഭ തുടങ്ങിയവയുടെ പ്രവർത്തകനായിരുന്നു. കേരളത്തിലെ മാപ്പിളപ്പാട്ട് രംഗത്ത് നിറഞ്ഞുനിൽക്കവേ ബഹ്റൈനിലേക്ക് പോയ, കുഞ്ഞിമൂസ ദീർഘകാലം പ്രവാസ ജീവിതവും നയിച്ചു.

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായകനുമായ വടകര എം.കുഞ്ഞി മൂസ (90) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. തലശ്ശേരി മൂലക്കാലിൽ കുടുംബാംഗമാണ്. ഖബറടക്കം വൈകുന്നേരം വടകരയിൽ. വടകര മൂരാടായിരുന്നു താമസം. 1970 മുതൽ മാപ്പിളപ്പാട്ട് മേഖലയിൽ സജീവമായിരുന്നു. 'കതിർ കത്തും റസൂലിന്‍റെ', 'യാ ഇലാഹീ', 'ഖോജരാജാവേ', 'ദറജപ്പൂ' തുടങ്ങി നിരവധി പ്രശസ്തഗാനങ്ങൾ ഇദ്ദേഹത്തിന്‍റെതായുണ്ട്.

ആകാശവാണിയിൽ സ്ഥിരം ഗായകനായിരുന്നു. നിരവധി ലളിതഗാനങ്ങളും ആലപിച്ചിട്ടുണ്ട്. സ്വന്തമായി പാട്ടുകൾ എഴുതുകയും ഈണം നൽകുകയും ചെയ്തിരുന്നു. തലശ്ശേരിയിൽ ചുമട്ടുതൊഴിലാളിയായിരുന്ന കുഞ്ഞിമൂസ, പ്രശസ്ത സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്ററുടെ പിന്തുണയോടെ ഗാനമേഖലയിൽ സജീവമാവുകയായിരുന്നു. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തലശ്ശേരി മ്യൂസിക് ക്ലബ്, ജനത സംഗീതസഭ തുടങ്ങിയവയുടെ പ്രവർത്തകനായിരുന്നു. കേരളത്തിലെ മാപ്പിളപ്പാട്ട് രംഗത്ത് നിറഞ്ഞുനിൽക്കവേ ബഹ്റൈനിലേക്ക് പോയ, കുഞ്ഞിമൂസ ദീർഘകാലം പ്രവാസ ജീവിതവും നയിച്ചു. 'പാട്ടും ചുമന്നൊരാൾ' എന്ന പേരില്‍ ജീവചരിത്രം എഴുതിയിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മാനന്തവാടിയില്‍ 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയതിന്റെ കാരണം കണ്ടെത്തി പൊലീസ്, 'ആഭരണം അഴിക്കുന്നതിനിടെ കുട്ടി കരഞ്ഞു, കുട്ടിയെ കയറ്റി വണ്ടി വിട്ടു'
സ്പര്‍ശൻ സ്പാ പൂട്ടിച്ച സംഭവത്തിൽ രാഷ്ട്രീയ വിവാദം, ന്യൂനപക്ഷ മോർച്ച നേതാവിനോട് വിശദീകരണം തേടി നേതൃത്വം, സ്ഥാപനം നേരത്തെ കൈമാറിയെന്ന് വിശദീകരണം