ബസ്റ്റാന്‍റിൽ ക്ലീനർ മരിച്ച നിലയിൽ, മദ്യപിച്ച് അപകടമെന്ന് ആദ്യം കരുതി, പക്ഷേ നടന്നത് കൊലപാതകം; ഒളിവിലായിരുന്ന പ്രതി 8 മാസത്തിന് ശേഷം പിടിയിൽ

Published : Nov 29, 2025, 11:41 PM IST
murder case accuse arrested

Synopsis

മദ്യപാനത്തെ തുടർന്ന് മരിച്ചതെന്ന് ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും, പോസ്റ്റ്‌മോർട്ടത്തിൽ മർദനമേറ്റതിന്‍റെ ലക്ഷണങ്ങൾ കണ്ടതോടെയാണ് തമിഴ്നാട് പൊലീസ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

തിരുവനന്തപുരം: കൊലപാതകത്തിന് ശേഷം മാസങ്ങളായി ഒളിവിലായിരുന്ന പ്രതിയെ പിടികൂടി തമിഴ്നാട് പൊലീസ്. തിരുവല്ലം സ്വദേശി സുമേഷ് (29) ആണ് അറസ്റ്റിലായത്. നാഗർകോവിൽ അണ്ണാ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ മാർച്ചിൽ നടന്ന കൊലപാതക കേസിലാണ് ഇയാളെ പിടികൂടിയത്. നെല്ലായി മുകുടൽ പാപക്കുടിയിലെ ക്ലീനറായ ബൽരാജിനെ(32) ആണ് അണ്ണാ ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപാനത്തെ തുടർന്ന് മരിച്ചതെന്ന് ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും, പോസ്റ്റ്‌മോർട്ടത്തിൽ മർദനമേറ്റതിന്‍റെ ലക്ഷണങ്ങൾ കണ്ടതോടെയാണ്  തമിഴ്നാട് പൊലീസ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ഇതിനെത്തുടർന്നുള്ള അന്വേഷണത്തിൽ ഒരാൾ ബൽരാജുമായി തർക്കിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടതോടെ യുവാവിനെ പിടികൂടാൻ ജില്ലാ പൊലീസ് സൂപ്രണ്ട് സ്റ്റാലിന്റെ നിർദ്ദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ചു. സംഘം തമിഴ്നാടിൻ്റെ വിവിധ ഭാഗങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കിട്ടിയില്ല. ഒടുവിൽ, 8 മാസത്തെ തിരച്ചിലിന് ശേഷമാണ് തിരുവനന്തപുരത്തെത്തി സുമേഷിനെ പിടികൂടിയത്. മദ്യപിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ മർദിച്ചതാണെന്ന് ഇയാൾ സമ്മതിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗുരുവായൂർ നഗരസഭയിൽ അള്ളാഹുവിന്റെ പേരില്‍ സത്യപ്രതിജ്ഞ, മുസ്ലിം ലീഗ് കൗണ്‍സിലര്‍മാർക്കെതിരെ പരാതി, അയോഗ്യരാക്കണമെന്ന് ആവശ്യം
ഇനി സ്വതന്ത്രനല്ല, വൈസ് ചെയർമാൻ! 10 ദിവസം നീണ്ട ചർച്ച അവസാനിച്ചു, നിർണായക തീരുമാനം പ്രഖ്യാപിച്ച് ജോസ് ചെല്ലപ്പൻ; ആലപ്പുഴ നഗരസഭ യുഡിഎഫ് ഭരിക്കും