വനമേഖലയിലെ പന്നിഫാമിൽ ജീവനക്കാരൻ, ദിവസങ്ങളോളം നിരീക്ഷിച്ച് പൊലീസ്; രണ്ട് പതിറ്റാണ്ടിലേറെ ഒളിവിൽ കഴിഞ്ഞ ബലാത്സംഗ കേസ് പ്രതി പിടിയിൽ

Published : Jul 17, 2026, 08:54 PM IST
Kerala Police

Synopsis

കൊടുമൺ പോലീസ് സ്റ്റേഷനിൽ 2004-ൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലെ പ്രതിയെ രണ്ട് പതിറ്റാണ്ടിന് ശേഷം പിടികൂടി. തമിഴ്‌നാട് സ്വദേശിയായ സെൽവരാജ്, കേരള-കർണാടക അതിർത്തിയിലെ വനമേഖലയിലെ ഒരു പന്നി ഫാമിൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട: ബലാത്സംഗ കേസിൽ രണ്ട് പതിറ്റാണ്ടിലേറെ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. കൊടുമൺ പോലീസ് സ്റ്റേഷനിൽ 2004-ൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലെ പ്രതി തമിഴ്‌നാട് സ്വദേശിയായ സെൽവരാജ് ആണ് ഇന്ന് വൈകിട്ടോടെ പിടിയിലായത്. കൊടുമൺ പൊലീസ് സ്റ്റേഷനിൽ 2004 ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായിരുന്നു ഇയാൾ. ഇയാൾക്കെതിരെ 2023 ൽ കോടതി ലോങ് പെൻ്റിങ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

തനിക്കെതിരെ പൊലീസ് കേസെടുത്തത് അറിയാമായിരുന്ന പ്രതി വർഷങ്ങളായി പല സ്ഥലങ്ങളിലായി മാറി മാറി താമസിച്ച് വരികയായിരുന്നു. പിന്നീട് പോലീസ് അന്വേഷണം ശക്തമാക്കിയതോടെ ഇയാൾ കേരളം വിട്ട് കർണാടകയിലേക്ക് കടന്നു. കേരള - കർണാടക അതിർത്തിയോട് ചേർന്ന വനമേഖലയിലെ ഗ്വാളിമുഖ് എന്ന സ്ഥലത്തുള്ള ഒരു പന്നി ഫാമിൽ ജോലി ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു. ഇവിടെ നിന്നാണ് ഇയാളെ പിടികൂടിയത്.

കൊടുമൺ എസ്.എച്ച്.ഒ ശ്രീലാൽ ചന്ദ്രശേഖറിന്റെ നിർദ്ദേശാനുസരണം എസ്.ഐ ജിനു, സി.പി.ഒമാരായ അഭിലാഷ്, ബിൻഷാദ് എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇയാളെ അതീവ രഹസ്യമായി പൊലീസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് ഇന്ന് വൈകിട്ടോടെ ഗ്വാളിമുഖ്‌ലെ ഒളിത്താവളത്തിലെത്തിയ പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അമല ആശുപ്രതിയിൽ 30 മണിക്കൂറോളം നീണ്ട യുഎൻഎ ഉപരോധം അവസാനിച്ചു
തിങ്കളാഴ്ച അവധി, ക്ലാസിൽ ഉറക്കം തൂങ്ങിയിരിക്കേണ്ട, യഥാർഥ സ്പോർട്സ്മാൻ സ്പിരിറ്റ്! ലോകകപ്പ് ഫൈനൽ കാണാൻ അവധി നൽകി മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ