പ്രായം 58, മാട്രിമോണിയൽ വഴി സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത് പതിവ്; വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ

Published : Apr 23, 2026, 01:06 PM IST
Santhosh george

Synopsis

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ കാസർകോട് സ്വദേശി സന്തോഷ് ജോസിനെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മാട്രിമോണി വഴി പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയെ എറണാകുളത്തെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഇയാൾക്കെതിരെ സമാനമായ മറ്റ് വഞ്ചന കേസുകളുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതി അറസ്റ്റിൽ. കാസർകോട് ജില്ലയിലെ പാലാവയൽ സ്വദേശി മലങ്കടവ് നെടുങ്ങനാൽ സന്തോഷ് ജോസ് (58) പിടിയിലായത്. എറണാകുളം നോർത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മാട്രിമോണി വഴി വിവാഹം ആലോചന ക്ഷണിച്ച് സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിക്കുന്നതാണ് ഇയാളുടെ രീതി. ആലപ്പുഴ സ്വദേശിനിയായ 59 വയസ്സുകാരിയാണ് പരാതിക്കാരി. ഇവരെ പ്രതി മാട്രിമോണി വഴി പരിചയപ്പെട്ടതാണ്. 

പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം എറണാകുളത്തേക്ക് വിളിച്ചുവരുത്തി. ലിസി ആശുപത്രിക്ക് സമീപത്തെ ലോഡ്‌ജിൽ വെച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. എറണാകുളം നോർത്ത് ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ പ്രമോദ്, സന്തോഷ് ജോർജ്, എ.എസ്.ഐ മാരായ ജയ, സജിത, സിപിഒമാരായ റിനു, അജിലേഷ്. പ്രദീപ്, എന്നിവരങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ഇയാൾക്കെതിരെ ഇത്തരത്തിലുള്ള സമാന പരാതികൾ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. വഞ്ചന കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടിസിഎസിലെ ജോലി വിട്ട് ഡെബിയനിലേക്ക്, പ്രൊജക്ട് ലീഡർ പദവിയിലെത്തുന്ന ആദ്യ ഏഷ്യക്കാരി, വൻ നേട്ടവുമായി മലയാളി വനിത
സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; എട്ട് വയസ്സുകാരന് ദാരുണാന്ത്യം