
പാലക്കാട്: കാറിൽ കടത്തിയ 190 ഗ്രാം മെത്താഫെറ്റമിനുമായി മലപ്പുറം തിരൂർ സ്വദേശിയെ നാട്ടുകൽ പൊലീസ് സാഹസികമായി പിടികൂടി. പൊലീസും ജില്ലാ പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് നാട്ടുകൽ പൊലീസ് സ്റ്റേഷന് സമീപം കാറിൽ കടത്തിയ 190.18 ഗ്രാം മെത്താഫെറ്റമിനുമായി മലപ്പുറം തിരൂർ സ്വദേശി അബൂബക്കർ സിദ്ധീഖ് (32) പിടിയിലായത്.
രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കാറിൻ്റെ ചില്ല് തകർത്താണ് പിടികൂടിയത്. മലപ്പുറം തിരൂർ സ്വദേശിയായ പ്രതി മലപ്പുറം ജില്ലയിൽ തിരൂർ, താനൂർ പ്രദേശത്തെ ലഹരി വിൽപനയുടെ കണ്ണിയാണെന്ന് പൊലീസ് പറയുന്നു. മണ്ണാർക്കാട് കേന്ദ്രീകരിച്ചും പ്രതി ലഹരി വിൽക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. മയക്കുമരുന്നെത്തിച്ച കാർ പൊലീസ് പിടിച്ചെടുത്തു.
ഇയാൾക്കെതിരെ മറ്റ് ലഹരിക്കേസുകളും നിലവിലുണ്ട്. മണ്ണാർക്കാട് ഡിവൈ.എസ്.പി സിനോജ്, പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ ഇൻസ്പെക്ടർ ബഷീർ. സി. ചിറയ്ക്കൽ, സബ് ഇൻസ്പെക്ടർ സദാശിവൻ പി.ജി എന്നിവരുടെ നേതൃത്വത്തിലുള്ള നാട്ടുകൽ പൊലീസും സബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam