
കൊച്ചി: നെടുമ്പാശ്ശേരിയിൽ 6.5 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. പശ്ചിമ ബംഗാൾ ആലിപ്പൂർ സ്വദേശി ബാബുൽ മിത്ര(41)യെയാണ് എറണാകുളം റൂറൽ ജില്ലാ ഡാൻസാഫും നെടുമ്പാശ്ശേരി പൊലീസും ചേർന്ന് പിടികൂടിയത്. ആലുവ മാറമ്പിള്ളി ഭാഗത്തേക്ക് വില്പനക്കായി കൊണ്ടുവന്ന കഞ്ചാവ് അത്താണി എയർപോർട്ട് സിഗ്നൽ ജംഗ്ഷനടുത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നുമാണ് പിടികൂടിയത്. ബംഗാളിൽ നിന്ന് കഞ്ചാവ് വാങ്ങി തീവണ്ടിയിൽ യാത്ര ചെയ്ത് കോയമ്പത്തൂരിൽ ഇറങ്ങുകയായിരുന്നു.
അവിടെ നിന്ന് ബസ് മാർഗം അത്താണിയിലെത്തി. ബാഗിൽ പ്രത്യേകം പൊതിഞ്ഞ പായ്ക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പൊലീസ് പിടികൂടാതിരിക്കാനാണ് കോയമ്പത്തൂർ വരെ ട്രെയിനിലെത്തി, തുടർന്ന് ബസിൽ യാത്ര ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്താനായിരുന്നു പദ്ധതി. നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി ജെ ഉമേഷ് കുമാർ, ആലുവ ഡിവൈഎസ്പി ബാബുക്കുട്ടൻ, എസ്ഐമാരായ അജീഷ് കെ ജോൺ, ടി അനൂപ്, ബിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam