രാത്രി 11 മണിക്ക് അയൽവാസിയെ ഫോൺ വിളിച്ചപ്പോൾ എടുത്തില്ല, വെള്ളിനേഴിയിൽ യുവാവിനെയും ഭാര്യയെയും വീട്ടിൽ കയറി ആക്രമിച്ച് പ്രതി

Published : Sep 13, 2025, 04:05 PM IST
House Breaking

Synopsis

ചെർപ്പുളശ്ശേരിയിൽ രാത്രി 11 മണിക്ക് അയൽവാസിയെ ഫോൺ വിളിച്ചപ്പോൾ എടുക്കാത്തതിന്റെ ദേഷ്യത്തിൽ  വെള്ളിനേഴിയിൽ യുവാവിനെയും ഭാര്യയെയും വീട്ടിൽ കയറി ആക്രമിച്ച് പ്രതി. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിൽ. ഭാര്യക്കും പരിക്കേറ്റു. 

പാലക്കാട്: ഫോൺ വിളിച്ചപ്പോൾ എടുക്കാത്തതിന്റെ ദേഷ്യത്തിൽ വീട്ടിൽ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു. ചെർപ്പുളശ്ശേരി വെള്ളിനേഴിയിലെ പഞ്ചായത്ത് ക്വാർട്ടേഴ്സിൽ താമസിക്കുന്ന സന്തോഷ് (40) ന് നേരെയാണ് ആക്രമണമുണ്ടായത്. മണ്ണുംകാട്ടിൽ സജിത്ത് (34) ആണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സന്തോഷ് ആശുപത്രിയിൽ ചികിത്സയിലാണ്. സെപ്റ്റംബർ 10ന് രാത്രി 11.00 മണിയോടെയാണ് സംഭവം. ചെർപ്പുളശ്ശേരി പൊലീസ് സബ് ഇൻസ്‌പെക്ടർ ഷഹീബ് റഹ്മാന്റെ നേതൃത്വത്തിൽ സി പി ഒ അരുൺ, സി പി ഒ നവാസ് ഷരീഫ് എന്നിവർ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ഫോൺ വിളിച്ചപ്പോൾ എടുക്കാത്തത് പ്രകോപനം

സന്തോഷിന്റെ അയൽവാസിയായ സജിത്ത്, ഫോൺ വിളിച്ചപ്പോൾ എടുക്കാത്തതിന്റെ ദേഷ്യത്തിൽ വീട്ടിൽ അതിക്രമിച്ച് കയറി സന്തോഷിനെ ആക്രമിക്കുകയായിരുന്നു. കൈകൊണ്ടും സ്റ്റീൽ വളകൊണ്ടും അടിക്കുകയും, കണ്ണാടി കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. സന്തോഷിന്റെ ഭാര്യ തടയാൻ ശ്രമിച്ചപ്പോൾ അവരെയും സജിത്ത് ആക്രമിക്കാൻ ശ്രമിച്ചു. സന്തോഷിന് തലയിലും കണ്ണിന് താഴെയും ഗുരുതരമായ പരിക്കുകളുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

27 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചിട്ടും ഓഫിസിലേക്കെത്തുന്ന ഷാജു, പിന്നിൽ ഒരുകഥയുണ്ട്, വല്ലാത്തൊരുകഥ!
തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾക്കായി ഇനി എഐ അധിഷ്ഠിത കോൾ സെന്‍റർ; കെ-സ്മാർട്ട് പദ്ധതിക്ക് പിന്നാലെ 'സ്മാർട്ടി', നേട്ടമെന്ന് മന്ത്രി