സ്വന്തം മക്കളെ കൊല്ലുമെന്ന് ഭീഷണിമുഴക്കി യുവാവ് മണിക്കൂറുകളോളം ഭീതിപരത്തി; ഒടുവില്‍ കീഴടങ്ങി

Published : Dec 14, 2018, 09:20 PM IST
സ്വന്തം മക്കളെ കൊല്ലുമെന്ന് ഭീഷണിമുഴക്കി യുവാവ് മണിക്കൂറുകളോളം ഭീതിപരത്തി; ഒടുവില്‍ കീഴടങ്ങി

Synopsis

അഞ്ചും മൂന്നും വയസ്സുള്ള പെണ്‍കുട്ടികളെ കൊല്ലുമെന്നാണ് ഭീഷണി മുഴക്കിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഡി വൈ എസ് പി  കെ എം ദേവസ്യ, സി ഐ റെജീന കെ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പെണ്‍കുട്ടികളെ ഇയാളുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്താനായില്ല

കല്‍പ്പറ്റ: സ്വന്തം മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് നാട്ടുകാരെയും ഫയര്‍ഫോഴ്‌സിനെയും പൊലീസിനെയും മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് പുല്‍പ്പള്ളി താന്നിത്തെരുവില്‍ വാടകവീട്ടില്‍ താമസിക്കുന്ന വിനോദ് (40)  ആണ് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കിയത്. തന്റെ മക്കളെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ഇദ്ദേഹം വാക്കത്തിയുമായി വീട്ടില്‍ കയറി വാതിലടക്കുകയായിരുന്നു. 

അഞ്ചും മൂന്നും വയസ്സുള്ള പെണ്‍കുട്ടികളെ കൊല്ലുമെന്നാണ് ഭീഷണി മുഴക്കിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഡി വൈ എസ് പി  കെ എം ദേവസ്യ, സി ഐ റെജീന കെ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പെണ്‍കുട്ടികളെ ഇയാളുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്താനായില്ല. തുടര്‍ന്ന് സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.

വിനോദിന്‍റെ ബന്ധുക്കളും സ്ഥലത്തെത്തിയിരുന്നു. ഉച്ചയോടെ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് മണിക്കൂറുകള്‍ക്ക് ശേഷം വിനോദിനെ അനുനയിപ്പിച്ച് വീടിന് പുറത്തിറക്കിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. വിനോദ് മാനസിക വിഭാന്ത്രി കാണിക്കാറുള്ളതായി നാട്ടുകാര്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വന്ദേഭാരത് ട്രെയിൻ ഓട്ടോറിക്ഷയിൽ ഇടിച്ച സംഭവം; അന്വേഷണം തുടങ്ങി ഇന്ത്യന്‍ റെയിൽവേ, ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ
മലപ്പുറത്ത് സിനിമ കാണിച്ചു തരാമെന്ന് പറഞ്ഞ് മാനസിക വൈകല്യമുള്ള 23കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി പിടിയില്‍