
മാനന്തവാടി: ചില്ലറ വില്‍പ്പന കേന്ദ്രത്തിലേക്ക് രാത്രിയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ഹാന്‍സിന്റെ വന്‍ശേഖരവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി പാണ്ടിക്കടവ് ചക്കരക്കണ്ടി വീട്ടില്‍ സി.കെ. മനോജ് (45)ആണ് മാനന്തവാടി പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 450 പാക്കറ്റ് ഹാന്‍സും ഇത് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി മാനന്തവാടി നഗരത്തിലെ വനിത ജങ്ഷനില്‍ പോലീസ് വാഹന പരിശോധന നടത്തുമ്പോഴാണ് ഇയാൾ പിടിയിലായത്.
ചാക്കില്‍ നിറച്ച ഹാന്‍സ് പാക്കറ്റുകൾ സ്‌കൂട്ടറിൽ വെച്ചാണ് മനോജ് ഇതുവഴി വന്നത്. സ്‌കൂട്ടറിന്റെ ഫൂട്ട്റെസ്റ്റില്‍ ചാക്കില്‍ നിറച്ച നിലയിലായിരുന്നു ഹാൻസ്. ചാക്കിനകത്ത് നിന്ന് 450 പാക്കറ്റ് ഹാന്‍സ് പൊലീസ് കണ്ടെടുത്തു. മനോജ് സ്ഥിരം ഹാൻസ് വില്‍പ്പനക്കാരനാണെന്ന് പോലീസ് അറിയിച്ചു. മാനന്തവാടി പൊലീസ് എസ്.എച്ച്.ഒ പി.റഫീഖിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മുര്‍ഷിദ്, സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് വാഹന പരിശോധന നടത്തിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് വൈദ്യപരിശോധന അടക്കം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam