വണ്ടൂര്‍ സിഐയും സംഘവും വീട്ടിൽ എത്തുമ്പോൾ പാക്കിങ് നടക്കുന്നു, ത്രാസിൽ തൂക്കി 1000 രൂപയുടെ ചെറു പാക്കറ്റുകളിലാക്കി എംഡിഎംഎ വിൽപ്പന, രണ്ടുപേർ പിടിയിൽ

Published : Jul 13, 2026, 12:06 PM IST
Mdma packing

Synopsis

മലപ്പുറം ചോക്കാട് പരുത്തിപ്പറ്റ സ്വദേശികളായ രണ്ടുപേരെ 2.55 ഗ്രാം എംഡിഎംഎയുമായി പോലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ, മലയോര മേഖലയിൽ വിൽപനക്കായി ലഹരിമരുന്ന് ചെറിയ പാക്കറ്റുകളാക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.

മലപ്പുറം: മലപ്പുറത്ത് വില്‍പനക്കായി കൈവശം സൂക്ഷിച്ച എംഡിഎംഎയുമായി ചോക്കാട് പരുത്തിപ്പറ്റ സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി മരുന്നുകളുടെ ഉപയോഗവും വിതരണവും തടയാൻ പൊലീസ് നടത്തുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മലപ്പുറം ചോക്കാട് പരുത്തിപ്പറ്റ സ്വദേശികളായ നീലാമ്പ്ര റിയാസ്, സുഹൃത്തും അയൽവാസിയുമായ ഇല്ലിക്കല്‍ ഷിഹാദ് എന്നിവരെയാണ് 2.55 ഗ്രാം എംഡിഎംഎയുമായി വണ്ടൂർ പൊലീസും ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ ഡിവൈഎസ്പി വികെ വിശ്വംഭരന്‍ നായര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ പരുത്തിപ്പറ്റയിലെ റിയാസിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്.

വണ്ടൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടിഎം നിധീഷിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം പരിശോധനയ്ക്ക് എത്തുമ്പോൾ പ്രതികൾ എംഡിഎംഎ ചെറിയ പായ്ക്കറ്റുകളാക്കുകയായിരുന്നു. ആയിരം രൂപയുടെ ചെറിയ പാക്കറ്റുകളിലാക്കിയാണ് പ്രതികള്‍ മലയോര മേഖലയിൽ ലഹരി വില്‍പന നടത്തിയിരുന്നത്. ഇതിലൂടെ ലഭിച്ച 8000 രൂപയും മയക്കുമരുന്ന് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും മൊബൈല്‍ ഫോണുകളും പ്രതികളിൽ നിന്നും പൊലീസ് കണ്ടെടുത്തു.

പൊലീസ് നിരീക്ഷണവും അന്വേഷണവും

മുമ്പ് എംഡിഎംഎ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള നീലാമ്പ്ര റിയാസിന്റെ നീക്കങ്ങള്‍ പൊലീസ് കൃത്യമായി നിരീക്ഷിച്ചുവരികയായിരുന്നു. മലയോര മേഖലയില്‍ രാസലഹരി വിതരണം ചെയ്യുന്ന പ്രധാന സംഘത്തിലെ കണ്ണികളാണ് പിടിയിലായ രണ്ടുപേരുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവർക്ക് എംഡിഎംഎ ലഭിച്ച ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരിക്കെതിരെയുള്ള പരിശോധനകൾ മേഖലയിൽ ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. എഎസ്ഐ മുഹമ്മദ് അസ്ലം, സിപിഒ ഷാജിര്‍, ഡാന്‍സാഫ് അംഗങ്ങളായ സുനില്‍ മമ്പാട്, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ്, സാബിര്‍ അലി എന്നിവരടങ്ങിയ സംഘമാണ് ഈ ലഹരിവേട്ടയിൽ പങ്കെടുത്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കല്യാണം കഴിഞ്ഞ് 4 മാസം മാത്രം, ദോഹയിലേക്ക് പോയ ഭർത്താവറിയുന്നത് ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയെന്ന്; നാട്ടിലേക്കുള്ള യാത്രക്കിടെ യുവാവ് തൂങ്ങിമരിച്ചു
കൊല്ലത്ത് വീണ്ടും 'കല്യാണ അടി', ഇത്തവണ വില്ലൻ ഐസ്ക്രീം; ബന്ധുക്കൾക്ക് ഐസ്ക്രീം കിട്ടിയില്ല, ഓഡിറ്റോറിയത്തിൽ കൂട്ടയടി, വധു കുഴഞ്ഞ് വീണു