
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പ്രമുഖ മള്‍ട്ടിപ്ലക്സ് തിയറ്ററുകളിലെ കഫേകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ്, ഭക്ഷ്യസുരക്ഷ വകുപ്പുകള്‍ സംയുക്തമായി മിന്നല്‍ പരിശോധന നടത്തി. ഭക്ഷ്യവസ്തുക്കള്‍ക്ക് അമിതവില ഈടാക്കുന്നെന്ന പരാതിയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ്-ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രിയുടെയും ലീഗല്‍ മെട്രോളജി കണ്‍ട്രോളറുടെയും നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.
സ്റ്റോര്‍ റൂമില്‍ കൃത്യമായ താപനിലയില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാതിരിക്കല്‍, വില്‍പനക്കായി സൂക്ഷിച്ച ഭക്ഷ്യ വസ്തുക്കളില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കല്‍, സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതിരിക്കല്‍ എന്നിവ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നല്‍കി. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാനും തിയറ്ററില്‍ എത്തുന്നവര്‍ക്ക് സൗജന്യമായി കുടിവെള്ളം ലഭ്യമാക്കാനും സിവില്‍ സപ്ലൈസ് അധികൃതര്‍ നിര്‍ദേശം നല്‍കി. അളവ് തൂക്ക ഉപകരണങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്താനായില്ല.
പരിശോധനയില്‍ ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ എം എം പ്രജുല, കോഴിക്കോട് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ കെ കെ നാസര്‍, ബിനു ബാലക്, ഉദ്യോഗസ്ഥരായ കെ ഷാജിര്‍, പി പി അലക്‌സാണ്ടര്‍, കെ ബിനോയ്, ഷീജ അടിയോടി, കെ വി സുദീപ്, പി പ്രബിത്ത, കെ പി ജംഷീദ്, ആനന്ദ് ദാസ്, വി പി ശരത്ത് ലാല്‍, പി കെ ഭവീഷ്, ടി.സി മുജീബ് റഹ്‌മാന്‍, ഇ.പി ഷാജിത്ത്, സി.കെ പ്രനീഷ് കുമാര്‍, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരായ പി.ഇ സീന, പി പ്രമോദ്, ടി.കെ ബൈജു, പി.കെ സുമേഷ്, കെ പവിത, ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരായ ലസിക, രജിത, ഗിരീഷ്, മൊയ്തീന്‍ കോയ, ഷിബിന്‍ എന്നിവര്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam