കൊഴിഞ്ഞമ്പാറ കള്ള് ഷാപ്പിലേക്ക് വിദേശ മദ്യം വാങ്ങിയെത്തി, മദ്യപിക്കാൻ അനുവദിക്കാത്തതിന് ജീവനക്കാരനെ തല്ലിക്കൊന്നു, യുവാവ് അറസ്റ്റിൽ

Published : Oct 12, 2025, 08:06 PM IST
kozhinjampara toddy shop

Synopsis

കൊഴിഞ്ഞാമ്പാറയിൽ ഷാപ്പിൽ മദ്യപിക്കുന്നത് വിലക്കിയതിന് ജീവനക്കാരനെ മർദിച്ചു കൊലപ്പെടുത്തി. മുണ്ടൂർ സ്വദേശി രമേഷാണ് മരിച്ചത്. സംഭവത്തിൽ ഷാഹുൽ ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാപ്പ് പൂട്ടി മടങ്ങുകയായിരുന്ന രമേഷിനെ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു.

പാലക്കാട്: ഷാപ്പിൽ മദ്യപിക്കാൻ അനുവദിക്കാത്തതിന് ജീവനക്കാരനെ മർദിച്ചു കൊലപ്പെടുത്തി. കൊഴിഞ്ഞമ്പാറയിലാണ് സംഭവം. മുണ്ടൂർ പന്നമല എൻ. രമേഷ് (50) ആണ് മരിച്ചത്. ചള്ളപ്പാത എംഷാഹുൽ ഹമീദ് (38) ആണ് ഇയാളെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. മദ്യവുമായി ഷാപ്പിലെത്തി മദ്യപിക്കാനൊരുങ്ങുയത് രമേഷ് തടഞ്ഞതാണ് പ്രകോപനമെന്ന് പൊലീസ്. ശനിയാഴ്ച്ച രാത്രിയാണ് സംഭവം. പ്രദേശവാസികൾ രമേഷ് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

കൊഴിഞ്ഞാമ്പാറ വിദേശമദ്യ വിൽപനശലയ്ക്ക് സമീപത്തുള്ള കള്ളുഷാപ്പിലെ താൽക്കാലിക തൊഴിലാളിയാണ് രമേഷ്. ഷാഹുൽ ഹമീദ് വിദേശ മദ്യവുമായി ഷാപ്പിലെത്തി മദ്യപിക്കാനൊരുങ്ങുയത് രമേഷ് തടഞ്ഞിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഷാഹുൽ ഹമീദ് അവിടെ നിന്നും പോവുകയും ചെയ്തു. രാത്രി എട്ടരയോടെ കള്ള്ഷാപ്പ് പൂട്ടി പുറത്തിറങ്ങിയ രമേഷിനെ പിൻതുടർന്നെത്തിയ ഷാഹുൽ ഹമീദ് റോഡരികിൽ തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആന്തരിക രക്ത‌സ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മർദനത്തെ തുടർന്ന് നിലത്തുവീണ രമേഷിന്റെ നെഞ്ചത്ത് ചവിട്ടിയതായിരിക്കാം രക്തസ്രാവത്തിനു കാരണമെന്നാണ് നിഗമനമെന്നു ഡോക്‌ടർമാർ പറഞ്ഞതായി പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

9 വയസുകാരിയെ 54 കാരൻ അടുത്തേക്ക് വിളിച്ചു, ബലമായി ഉമ്മ വെപ്പിച്ചു, കുട്ടി കരഞ്ഞ് അച്ഛനെ വിളിച്ചതോടെ ഓടി; 14 വർഷം കഠിനതടവും പിഴയും
വിഴിഞ്ഞത്ത് ബോട്ടുകൾക്ക് തീപിടിച്ചു, ആളിപ്പടർന്നതോടെ ഭയന്ന് നാട്ടുകാർ, ബോട്ടുകൾക്ക് സമീപം ചവറുകൾക്ക് തീയിട്ടതെന്ന് സംശയം