'രണ്ടുപേരെയും കൊല്ലും, ഒന്നും രണ്ടും പ്രതികള്‍ ഞങ്ങള്‍'; യുഡിഎഫ് ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം നേതാക്കള്‍ക്കെതിരേ കൊലവിളി

Published : Dec 16, 2025, 01:00 AM IST
UdF rally

Synopsis

സിപിഎം നേതാക്കളായ നാസർ കൊളായി, സിടിസി അബ്ദുല്ല എന്നിവരെ കൊല്ലുമെന്നായിരുന്നു ആക്രോശം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിഷയം വിവാദമാവുകയും നേതാക്കൾ പോലീസിൽ പരാതി നൽകുമെന്ന് അറിയിക്കുകയും ചെയ്തു.

കോഴിക്കോട്: ആഹ്ലാദ പ്രകടനത്തിനിടയില്‍ സിപിഎം നേതാക്കളെ കൊല്ലുമെന്നാക്രോശിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍. ഇതിന്റ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലാകെ പ്രചരിച്ചതോടെ സംഭവം വിവാദമായി. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനിടയിലാണ് അനിഷ്ട സംഭവങ്ങളുണ്ടായത്.

സിപിഎം നേതാവും പ്രാസംഗികനും ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയുമായിരുന്ന നാസര്‍ കൊളായി, കൊടിയത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സിടിസി അബ്ദുല്ല എന്നിവരെ കൊല്ലുമെന്നും ഒന്നും രണ്ടും പ്രതികള്‍ തങ്ങളായിരിക്കും എന്നും കഴിഞ്ഞ ദിവസം രാത്രി നടന്ന ആഹ്ലാദ പ്രകടനത്തിനിടയില്‍ രണ്ട് പേര്‍ ആക്രോശിക്കുകയായിരുന്നു. റോഡരികില്‍ മാറി നിന്ന് ആഘോഷ പരിപാടികള്‍ വീക്ഷിക്കാനെത്തിയവര്‍ക്ക് നേരെയാണ് ഈ പരസ്യ പ്രകടനം നടന്നത്.

മുന്‍ വാര്‍ഡ് അംഗങ്ങളായിരുന്ന എംടി റിയാസ്, യൂത്ത്് ലീഗ് പ്രാദേശിക നേതാവ് ചാലക്കല്‍ ഷമീര്‍ എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംയുക്ത ആഘോഷ പ്രകടനത്തിലാണ് തങ്ങള്‍ക്ക് നേരെ ഭീഷണി ഉയര്‍ന്നതെന്നും പോലീസില്‍ പരാതി നല്‍കുമെന്നും നാസര്‍ കൊളായി പറഞ്ഞു.
കോഴിക്കോട്: ആഹ്ലാദ പ്രകടനത്തിനിടയില്‍ സിപിഎം നേതാക്കളെ കൊല്ലുമെന്നാക്രോശിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍. ഇതിന്റ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലാകെ പ്രചരിച്ചതോടെ സംഭവം വിവാദമായി. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനിടയിലാണ് അനിഷ്ട സംഭവങ്ങളുണ്ടായത്.

സിപിഎം നേതാവും പ്രാസംഗികനും ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയുമായിരുന്ന നാസര്‍ കൊളായി, കൊടിയത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സിടിസി അബ്ദുല്ല എന്നിവരെ കൊല്ലുമെന്നും ഒന്നും രണ്ടും പ്രതികള്‍ തങ്ങളായിരിക്കും എന്നും കഴിഞ്ഞ ദിവസം രാത്രി നടന്ന ആഹ്ലാദ പ്രകടനത്തിനിടയില്‍ രണ്ട് പേര്‍ ആക്രോശിക്കുകയായിരുന്നു. റോഡരികില്‍ മാറി നിന്ന് ആഘോഷ പരിപാടികള്‍ വീക്ഷിക്കാനെത്തിയവര്‍ക്ക് നേരെയാണ് ഈ പരസ്യ പ്രകടനം നടന്നത്.

മുന്‍ വാര്‍ഡ് അംഗങ്ങളായിരുന്ന എംടി റിയാസ്, യൂത്ത്് ലീഗ് പ്രാദേശിക നേതാവ് ചാലക്കല്‍ ഷമീര്‍ എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംയുക്ത ആഘോഷ പ്രകടനത്തിലാണ് തങ്ങള്‍ക്ക് നേരെ ഭീഷണി ഉയര്‍ന്നതെന്നും പോലീസില്‍ പരാതി നല്‍കുമെന്നും നാസര്‍ കൊളായി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കടുവ ഭീതി: രണ്ട് പഞ്ചായത്തുകളിലെ 10 വാര്‍ഡുകളിൽ സ്കൂൾ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍, പരീക്ഷകൾക്കും ബാധകം
ആലപ്പുഴയിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ഭാര്യയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും പൊള്ളലേറ്റ് മരിച്ചു