
കണ്ണൂര്‍: ഷുഹൈബിന്റെ ജീവൻ രക്ഷിക്കാനുള്ള നാട്ടുകാരുടെ പരിശ്രമത്തിൽ പങ്കാളിയായി മുത്തപ്പനും. ഹൃദയസംബന്ധമായ രോഗത്താൽ അതിഗുരുതരമായ അവസ്ഥയിലാണ് പ്രാപ്പോയിലെ എജി ഷുഹൈബ്. നാട്ടുകാരുടെയും മഹല്ല് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് പണം ശേഖരിക്കുന്നതിനിടയിലാണ് മുത്തപ്പൻ വെള്ളാട്ടം തൊഴുതുവരവ് മുഴുവൻ ചികിത്സാസഹായത്തിന് നൽകിയത്.
ചെറുപുഴയിലെ സന്തോഷാണ് മുത്തപ്പൻ തെയ്യം കെട്ടിയാടിയത്. മുത്തപ്പൻ തെയ്യം തന്നെയാണ് മഹല്ല് കമ്മറ്റി ഭാരവാഹികൾക്കും ചികിത്സാസഹായ കമ്മിറ്റി ഭാരവാഹികൾക്കും പണം കൈമാറിയത്. "ഒരു പൈതലിന്റെ ജീവൻ നിലനിർത്താൻ വേണ്ടിയാണ് സേവനം. അതിലേക്കായി മുത്തപ്പന്റെ വകയും, അത്ര ഇത്ര എന്നൊന്നുമില്ല കേട്ടോ, എത്രയായാലും സന്തോഷത്തോടെ സ്വീകരിക്കുക' എന്ന് പറഞ്ഞാണ് മുത്തപ്പൻ സഹായ ധനം കൈമാറിയത്.ചെറുപുഴയിലെ വ്യാപാരിയായിരുന്ന ഷുഹൈബിൻ്റെ ചികിത്സയ്ക്ക് 30 ലക്ഷം രൂപയാണ് വേണ്ടത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam