യുവമോർച്ച നേതാവ് പെരിയമ്പലം മണികണ്ഠന്‍ വധക്കേസ്: രണ്ടാം പ്രതിയായ എൻഡിഎഫ് പ്രവർത്തകനെ വെറുതെവിട്ടു

Published : Oct 28, 2025, 08:28 PM IST
Manikandan

Synopsis

യുവമോർച്ച നേതാവിനെ കുത്തിക്കൊന്ന സംഭവം, രണ്ടാം പ്രതിയായ എൻഡിഎഫ് പ്രവർത്തകനെ വെറുതെവിട്ടു. കേസിലെ പ്രധാന സാക്ഷികളായ രണ്ട് പേർ കൂറ് മാറിയിരുന്നു.

തൃശൂർ: യുവമോർച്ച നേതാവ് പുന്നയൂർക്കുളം പെരിയമ്പലം മണികണ്ഠൻ വധക്കേസിൽ രണ്ടാം പ്രതിയെ കോടതി വെറുതെവിട്ടു. എൻ.ഡി.എഫ് പ്രവർത്തകനായ ചാവക്കാട് കടപ്പുറം പുതിയങ്ങാടി കീപ്പാട്ട് നസ്രുള്ള തങ്ങളെയാണ് കുറ്റക്കാരനല്ലെന്നു കണ്ടെത്തി തൃശ്ശൂർ ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജ് കെ കമനീസ് വെറുതെവിട്ടത്. കേസിലെ പ്രധാന സാക്ഷികളായ രണ്ട് പേർ കൂറ് മാറിയിരുന്നു. 2004 ജൂൺ 12ന് വൈകീട്ട് അഞ്ചരയോടെ പെരിയമ്പലം ക്ഷേത്രത്തിനും അണ്ടത്തോട് സെൻ്ററിനും ഇടയിൽ വെച്ചാണ് യുവമോർച്ച ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന പെരിയമ്പലം പൊന്നോത്ത് കുഞ്ഞിമോൻ മകൻ മണികണ്ഠൻ (28) വെട്ടും കുത്തുമേറ്റ് മരിച്ചത്. ബൈക്കിൽ എത്തിയ എൻ. ഡി.എഫ് പ്രവർത്തകർ സുഹൃത്തിനൊപ്പം നടന്നു പോവുകയായിരുന്ന മണികണ്ഠനെ കാലിൽ വെട്ടിവീഴ്ത്തിയതിനു ശേഷം നെഞ്ചിൽ കുത്തിയത്.

ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ ഭീക്ഷണിപ്പെടുത്തി ഓടിച്ചതിനു ശേഷമാണ് അക്രമം. ഉടൻ മുതുവട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കേസിലെ ഒന്നാം പ്രതി പനന്തറ വലിയകത്ത് ഖലീലിനെ 2021-ൽ ജീവപരന്ത്യം കഠിന തടവിന് കോടതി ശിക്ഷിച്ചിരുന്നു. പ്രതികൾക്ക് വേണ്ടി തൃശൂർ ബാറിലെ സീനിയർ അഭിഭാഷകനായ പി.പി. ഹാരിസ്, യഹിയ എന്നിവർ ഹാജരായി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

9 വയസുകാരിയെ 54 കാരൻ അടുത്തേക്ക് വിളിച്ചു, ബലമായി ഉമ്മ വെപ്പിച്ചു, കുട്ടി കരഞ്ഞ് അച്ഛനെ വിളിച്ചതോടെ ഓടി; 14 വർഷം കഠിനതടവും പിഴയും
വിഴിഞ്ഞത്ത് ബോട്ടുകൾക്ക് തീപിടിച്ചു, ആളിപ്പടർന്നതോടെ ഭയന്ന് നാട്ടുകാർ, ബോട്ടുകൾക്ക് സമീപം ചവറുകൾക്ക് തീയിട്ടതെന്ന് സംശയം