പുതുതായി പണിത റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നു; നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച് കോൺഗ്രസ്-ബിജെപി പ്രവർത്തകരുടെ പ്രതിഷേധം

Published : Jul 20, 2019, 07:52 PM IST
പുതുതായി പണിത റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നു; നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച് കോൺഗ്രസ്-ബിജെപി പ്രവർത്തകരുടെ പ്രതിഷേധം

Synopsis

കഴിഞ്ഞ ദിവസമാണ് ഫിഷറീസ് വകുപ്പ് അനുവദിച്ച ഒരു കോടി ആറ് ലക്ഷം രൂപ ചെലവിൽ  ബണ്ടിന്റെ ഇരുവശവും കരിങ്കല്ല് ഉപയോഗിച്ചുള്ള സംരക്ഷണഭിത്തിയുടെ നിർമ്മാണമാണ് പൂർത്തിയായത്. 

ചാരുംമൂട്: നിർമ്മാണം പൂർത്തിയായ ചുനക്കര തുണ്ടത്തിൽ കടവ്-പുലിമേൽബണ്ട് റോഡിന്‍റെ സംരക്ഷണഭിത്തിയുടെ ഒരു ഭാഗം കനത്ത മഴയില്‍ തകർന്നു. കഴിഞ്ഞ ദിവസം പണി പൂര്‍ത്തിയായ സംരക്ഷണഭിത്തിയുടെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്. 

ചുനക്കര, നൂറനാട് ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബണ്ട് റോഡിന്റെ നവീകരണം ഒരു വർഷക്കാലമായി നടന്നു വരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഫിഷറീസ് വകുപ്പ് അനുവദിച്ച ഒരു കോടി ആറ് ലക്ഷം രൂപ ചെലവിൽ  ബണ്ടിന്റെ ഇരുവശവും കരിങ്കല്ല് ഉപയോഗിച്ചുള്ള സംരക്ഷണഭിത്തിയുടെ നിർമ്മാണമാണ് പൂർത്തിയായത്. 

ഹാർബർ എൻജിനീയറിംഗ് വിഭാഗത്തിനായിരുന്നു നിർമ്മാണച്ചുമതല. നിർമ്മാണം പൂർത്തിയായി ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോഴാണ് പഴയപാലത്തോടു ചേർന്നുള്ള പത്ത് മീറ്ററോളം ഭാഗം തകർന്നു വീണത്. നിർമ്മാണത്തിൽ അപാകതയും, അഴിമതിയും ആരോപിച്ച്‌ കോൺഗ്രസ്- ബിജെപി പ്രവർത്തകർ സ്ഥലത്ത് കൊടികുത്തി.

ആലപ്പുഴ നിന്നും ഹാർബർ എൻജിനീയറിംഗ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എ.ആർ.ജീനയുടെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥർ തകർന്ന ഭാഗത്ത് പരിശോധന നടത്തി. രണ്ടുവർഷത്തെ സംരക്ഷണ കരാറുള്ളതിനാൽ ഈ കാലയളവിലുണ്ടാകുന്ന തകരാറുകൾ നിർമ്മാതാക്കൾ തന്നെ പരിഹരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തകർന്ന ഭാഗം വേഗത്തിൽ പുനർനിർമ്മിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് മുസ്ലിം ലീഗ്; ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ
പിണങ്ങി മുറിയിലേക്ക് കയറിപ്പോയി എഴ് വയസുകാരി, തുറന്ന് നോക്കിയപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി