
അരൂർ: വള്ളം മറിഞ്ഞ് വീണവരെ രക്ഷിക്കാൻ കായലിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചന്തിരൂർ കണ്ണച്ചാതുരുത്ത് പരേതനായ കരുണാകരന്‍റെ മകൻ മനീഷിന്‍റെ (37) മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു മനീഷിനെ കാണാതായത്. ബുധനാഴ്ച രാവിലെ വെളുത്തുള്ളി കായലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. എഴുപുന്നയിലെ ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകൾക്ക് പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു മനീഷ്.
ചന്തിരൂർ വെളുത്തുള്ളി കായലിൽ യാത്രക്കാർ കയറിയ വള്ളം മറിയുന്നത് കണ്ട് ആളുകളെ രക്ഷപ്പെടുത്താനായി വെള്ളത്തിലേക്ക് ചാടുകയായിരുന്നു. വള്ളം മറിഞ്ഞ് കായലിൽ വീണവർ അടുത്തുള്ള ചീനവലക്കുറ്റിയിൽ പിടിച്ച് കിടന്ന് രക്ഷപ്പെട്ടു. എന്നാൽ, മനീഷിനെ കാണാതാവുകയായിരുന്നു. അരൂർ പൊലീസും അഗ്നിരക്ഷാസേനയും കായലിൽ രാത്രിയിലും തെരച്ചിൽ നടത്തിയിരുന്നു. കൽപ്പണിക്കാരനായ മനീഷ് അവിവാഹിതനാണ്. ഓമനയാണ് മാതാവ്. ഏക സഹോദരി കല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam