തിരുവനന്തപുരം തുമ്പയിലെ ബോംബേറ്; ഒരാൾ പിടിയിൽ, നിരവധി കേസുകളിലെ പ്രതിയെന്ന് പൊലീസ്

Published : Jul 07, 2024, 08:19 PM ISTUpdated : Jul 07, 2024, 11:54 PM IST
തിരുവനന്തപുരം തുമ്പയിലെ ബോംബേറ്; ഒരാൾ പിടിയിൽ, നിരവധി കേസുകളിലെ പ്രതിയെന്ന് പൊലീസ്

Synopsis

കഴക്കൂട്ടം സ്വദേശി ഷെബിനാണ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പ നെഹ്റു ജംഗ്ഷനിലെ നാടൻ ബോംബേറ് നടത്തിയ സംഭവത്തില്‍ ഒരാൾ പിടിയിൽ. കഴക്കൂട്ടം സ്വദേശി ഷെബിനാണ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. തുമ്പ നെഹ്റു ജംഗ്ഷന് സമീപം ഇന്നുണ്ടായ ബോംബേറില്‍ രണ്ട് പേർക്ക് പരിക്കേറ്റു. നെഹ്രു ജംഗ്ഷൻ സ്വദേശികളായ അഖിൽ, വിവേക് അപ്പൂസ് എന്നിവർക്കാണ് പരിക്കേറ്റത്. 

പന്ത്രണ്ട് മണിയോടെ തുമ്പ നെഹ്റു ജംഗ്ഷന് സമീപം രണ്ട് ബൈക്കുകളിലെത്തിയ നാലംഗസംഘമാണ് നാടൻ ബോംബെറിഞ്ഞത്. പ്രദേശത്ത് ഒരു സുഹൃത്തിനെ കാണാനെത്തിയ വിവേക്, അഖില്‍ എന്നിവര് റോഡരികിൽ നിൽക്കുകയായിരുന്നു. രണ്ട് നാടന്‍ ബോംബുകളിൽ ഒരെണ്ണം അഖിലന്‍റെ കൈയിലാണ് പതിച്ചത്. നാട്ടുകാര് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവരയെും തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഖിലിനും വിവേകിനുമെതിരെ നിരവധി ക്രിമിനൽ കേസകൾ നിലവിലുണ്ട്. കാപ്പ കേസിൽ തടവ് കഴിഞ്ഞ് അഖിൽ അടുത്തിടെയാണ് പുറത്തിറങ്ങിയത്. സമീപത്തെ വീട്ടിൽ നിന്ന് പൊലീസ് അക്രമിസംഘത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. നിരവധി കേസുകളിൽ പ്രതിയായ തുമ്പ സ്വദേശി സുനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബോംബേറ് നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ഗുണ്ടകൾ തമ്മിലുള്ള കുടുപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റോഡരികിലെ മദ്യപാനം ചോദ്യംചെയ്ത യുവാവിന് നേരെ ആക്രമണം, ബിയർ ബോട്ടിൽ കൊണ്ട് തലയ്ക്കടിച്ചു; മാസങ്ങൾക്ക് ശേഷം അറസ്റ്റ്
പെട്ടിക്കട തീയിട്ട് നശിപ്പിച്ചു, പിന്നിൽ സിപിഎം പ്രവർത്തകരെന്ന് പരാതി; വിമതർക്കായി ഇറങ്ങിയതിന്‍റെ വൈരാഗ്യമെന്ന് ആരോപണം