നിലംപൊത്തിയത് 55,000ത്തിലേറെ വാഴകള്‍; പ്രതിസന്ധിയിലായി മലപ്പുറത്തെ കര്‍ഷകര്‍

Published : Aug 06, 2026, 01:38 PM IST
Banana plants

Synopsis

കഴിഞ്ഞ ഏഴു മാസത്തിനിടെ മലപ്പുറം ജില്ലയിൽ കനത്ത മഴയിലും പ്രകൃതിക്ഷോഭങ്ങളിലും 3.5 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായി കൃഷി വകുപ്പ് റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് വാഴ കർഷകർക്കാണ്.

മലപ്പുറം: കഴിഞ്ഞ ഏഴു മാസത്തിനിടെ കനത്ത മഴയിലും കാറ്റിലും പ്രകൃതിക്ഷോഭങ്ങളിലും മലപ്പുറം ജില്ലയിൽ വന്‍ കൃഷിനാശം. ആകെ 3.5 കോടി രൂപയുടെ നഷ്ടമാണ് കൃഷി വകുപ്പിന്‍റെ പ്രാഥമിക കണക്കുകള്‍ പ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജില്ലയിലെ 162 കര്‍ഷകരെയാണ് പ്രകൃതി ദുരന്തം നേരിട്ട് ബാധിച്ചത്. ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചിരിക്കുന്നത് വാഴ കര്‍ഷകര്‍ക്കാണ്. കാറ്റിലും മഴയിലും 55,150 വാഴകള്‍ നിലംപൊത്തി. 3.3 കോടി രൂപയുടെ നഷ്ടമാണ് ഈ മേഖലയില്‍ മാത്രം കണക്കാക്കുന്നത്.

28.2 ഹെക്ടറിലെ മരച്ചീനി കൃഷി നശിച്ച് 11.28 ലക്ഷം രൂപയുടെയും 11.28 ഹെക്ടറിലെ പച്ചക്കറി കൃഷി നശിച്ച് 5.34 ലക്ഷം രൂപയുടെയും നാശനഷ്ടമുണ്ടായി. കൂടാതെ 1.4 ഹെക്ടറിലെ നെല്‍കൃഷി നശിക്കുകയും ആറ് പ്രധാന നെല്ലുല്‍പാദന കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതിലൂടെ 1.25 ലക്ഷം രൂപയുടെ നഷ്ടവും രേഖപ്പെടുത്തി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തത് വേങ്ങര ബ്ലോക്കിലാണ് (1.08 കോടി). വണ്ടൂര്‍ (51.64 ലക്ഷം), കാളികാവ് (49.6 ലക്ഷം), പരപ്പനങ്ങാടി (43.49 ലക്ഷം), കൊണ്ടോട്ടി (35.15 ലക്ഷം), മഞ്ചേരി (26.35 ലക്ഷം) എന്നീ ബ്ലോക്കുകളിലും ലക്ഷക്കണക്കിന് രൂപയുടെ വിളനാശമാണുണ്ടായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വർണമാല പൊട്ടിച്ചോടി
പുനലൂരിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരിക്ക്; പരിക്കേറ്റത് ഇരുകാലുകൾക്കും ഇടതുകൈയ്ക്കും