കൊയ്തിട്ട് രണ്ട് മാസം, സപ്ലൈകോ വരുന്നതും കാത്ത് 40000 പേർ; വിഷുവിന് മുണ്ട് മുറുക്കിയുടുക്കേണ്ട അവസ്ഥയിൽ കർഷകർ

Published : Apr 12, 2024, 02:30 PM IST
കൊയ്തിട്ട് രണ്ട് മാസം, സപ്ലൈകോ വരുന്നതും കാത്ത് 40000 പേർ; വിഷുവിന് മുണ്ട് മുറുക്കിയുടുക്കേണ്ട അവസ്ഥയിൽ കർഷകർ

Synopsis

രണ്ടു മാസം മുമ്പ് കൊയ്ത്ത് കഴിഞ്ഞെങ്കിലും പല ഭാഗങ്ങളിലും നെല്ല് സംഭരണം നടന്നിട്ടില്ല

പാലക്കാട്: വിഷുക്കാലമായിട്ടും രണ്ടാംവിള നെല്ലിന്റെ സംഭരണ വില ലഭിക്കാതെ പാലക്കാട്ടെ ആയിരക്കണക്കിനു കർഷകർ. ഏതാണ്ട് 20,000 പേർക്കാണ് സപ്ലൈകോ പണം നൽകാനുള്ളത്. കൺസോർഷ്യത്തിൽ ഉൾപ്പെട്ട എസ്‌ബിഐ മുഖേന വില വിതരണം ആരംഭിക്കാത്തതാണു കാരണം. രണ്ടു മാസം മുമ്പ് കൊയ്ത്ത് കഴിഞ്ഞെങ്കിലും പല ഭാഗങ്ങളിലും നെല്ല് സംഭരണം നടന്നിട്ടുമില്ല..

വിഷുവിന് ഒരുങ്ങേണ്ട മുറ്റം. കുട്ടികൾ പടക്കം പൊട്ടിക്കേണ്ട മുറ്റത്ത് നെൽച്ചാക്കുകൾ അട്ടിയായി വെച്ചിരിക്കുന്നു. രണ്ടു മാസമായി കൊയ്ത് വെച്ചിട്ട്. ഇത് കൊടുത്ത് കിട്ടുന്ന പൈസ കൊണ്ട് ഇത്തവണ വിഷു ആഘോഷിക്കാമെന്ന പ്രതീക്ഷ പോയി.

80,754 കർഷകരാണു ജില്ലയിൽ രണ്ടാം വിള നെല്ലെടുപ്പിന് രജിസ്റ്റർ ചെയ്ത‌ിട്ടുള്ളത്. ഇതിൽ ഏതാണ്ട് 40,000 കർഷകരാണ് നെല്ലെടുക്കാൻ സപ്ലൈകോ വരുന്നതും കാത്തുകെട്ടി നിൽക്കുന്നത്. മാസങ്ങൾക്ക് മുമ്പ് സപ്ലൈകോയ്ക്ക് നെല്ല് നൽകിയ പല കർഷകർക്കും ഇപ്പോഴും പണം കിട്ടിയിട്ടുമില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു
ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി