അപകടങ്ങളിലേക്ക് മാടി വിളിച്ച് പതങ്കയം; യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

Published : Sep 30, 2021, 08:25 PM IST
അപകടങ്ങളിലേക്ക് മാടി വിളിച്ച് പതങ്കയം; യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

Synopsis

വഴുവഴുപ്പുള്ള പാറകളിൽ ചവിട്ടി തെന്നി വീണും ഒഴുക്കിൽപ്പെടുന്നവരും പതങ്കയത്തുണ്ട്. മുന്നറിയിപ്പ് ബോർഡുകൾ പ്രദേശത്തുണ്ടെങ്കിലും ഇതൊന്നും നഗരങ്ങളിൽനിന്നെത്തുന്ന സഞ്ചാരികൾ വകവെയ്ക്കാറില്ല. 

കോഴിക്കോട്: കോടഞ്ചേരി പതങ്കയത്ത് യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. തലശ്ശേരി സ്വദേശി നഈം(24) ആണ് ഒഴുക്കില്‍പ്പെട്ടത്. ഒമ്പത് പേരടങ്ങിയ സംഘമാണ് ഇവിടെ കുളിക്കാനായി എത്തിയിരുന്നത്. കുളിക്കുന്നതിനിടെ നഈം ഒഴുക്കില്‍പ്പെടുകയായിരുന്നു. മുക്കം ഫയര്‍ഫോഴ്‌സും കോടഞ്ചേരി പൊലീസും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയാണ്.

കോഴിക്കോട്ടെ മലയോര മേഖലയിലെ സ്ഥിരം അപകടമേഖലയായി മാറുകയാണ് പതങ്കയം. ഇതിനകം നിരവധി പേർക്കാണ് ഇവിടെ ഒഴുക്കിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടത്. സമീപ ജില്ലകളിൽ നിന്നുമെത്തുന്നവരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. അപകടം പതിയിരിക്കുന്ന കാര്യം പ്രദേശവാസികൾ പറഞ്ഞാലും ഇത് വകവെയ്ക്കാതെ വെള്ളത്തിൽ ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു. 

വഴുവഴുപ്പുള്ള പാറകളിൽ ചവിട്ടി തെന്നി വീണും ഒഴുക്കിൽപ്പെടുന്നവരും പതങ്കയത്തുണ്ട്. മുന്നറിയിപ്പ് ബോർഡുകൾ പ്രദേശത്തുണ്ടെങ്കിലും ഇതൊന്നും നഗരങ്ങളിൽനിന്നെത്തുന്ന സഞ്ചാരികൾ വകവെയ്ക്കാറില്ല. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാരങ്ങാത്തോട് ഇരുവഴിഞ്ഞിപ്പുഴയിലാണ് പതങ്കയം വെള്ളച്ചാട്ടം. പാലരുവി പോലുള്ള തെളിഞ്ഞ വെള്ളമാണ് പലരേയും ഇവിടെ വെള്ളത്തിൽ ഇറങ്ങാൻ പ്രേരിപ്പിക്കുന്നത്. 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി പേരാണ് ഇവിടെ ഒഴുക്കിൽ അകപ്പെടുന്നത്. ഇവിടെത്തെ ആഴമേറിയ ഭാഗത്തും ചുഴികളിലും പെട്ടാണ് മിക്കവർക്കും ജീവൻ നഷ്ടപ്പെട്ടത്. ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും ഇവിടെ നിയന്ത്രിക്കാൻ സംവിധാനങ്ങളില്ലാത്തതും  അപകടങ്ങൾ വർദ്ധിപ്പിക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആദ്യം വന്നത് പനി, മുഖക്കുരുവിൽ നിന്നടക്കം രക്തം വാ‌‌‌‍‌ർന്നു, കോമയിലെത്തി; 23കാരിയായ മെഡിക്കൽ വിദ്യാ‌ത്ഥിനി ജോർജിയയിൽ വെന്റിലേറ്ററിൽ
യുഡിഎഫിലേക്കില്ലെന്ന് കേരള കോൺഗ്രസ് എം; എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്ന് ജോസ് കെ മാണി പാർട്ടി നേതാക്കളോട്, ചർച്ചകൾ തള്ളി നേതൃത്വം