ഉമ്മ മരിച്ചു, വീട് പൂട്ടി പോയി; തക്കം നോക്കി മോഷണം, വീട് കുത്തിത്തുറന്ന് പ്ലാറ്റിനം മാല, പണം, ബൈക്കും കവർന്നു

Published : Feb 28, 2023, 04:17 PM IST
ഉമ്മ മരിച്ചു, വീട് പൂട്ടി പോയി; തക്കം നോക്കി മോഷണം, വീട് കുത്തിത്തുറന്ന് പ്ലാറ്റിനം മാല, പണം, ബൈക്കും കവർന്നു

Synopsis

ഉമ്മയുടെ മരണാനന്തര ചടങ്ങുകൾക്കായി ഷാഹുൽ ഹമീദും കുടുംബവും കുടുംബ വീട്ടിലായിലേക്ക് പോയ തക്കം നോക്കിയാണ് മോഷണം നടന്നിരിക്കുന്നത്

തിരുവനന്തപുരം: പാറശ്ശാല ഇടിച്ചയ്ക്ക് പ്ലാമൂട്ടിൽ വീട്ടിൽ നിന്നും പ്ലാറ്റിനം മാലയും അലമാരയിൽ സൂക്ഷിച്ചിരുന്ന 20,000 രൂപയും പുറത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കും മോഷ്ടിച്ചു. ഇടിച്ചയ്ക്ക് പ്ലാമൂട് ചാനൽക്കര വീട്ടിൽ ഷാഹുൽ ഹമീദിന്റെ വീട്ടിൽ ആണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപ വിലപിടിപ്പുള്ള പ്ലാറ്റിനം മാല, 20,000 രൂപ, വീടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന ഹോണ്ട ബൈക്ക് എന്നിവയുമായി ആണ് മോഷ്ടാക്കൾ കടന്നത് എന്ന് പാറശാല പൊലീസ് പറഞ്ഞു.

ഉത്സവത്തിന് നാട്ടിലേക്ക് മടങ്ങാനിരിക്കെ ജീവനെടുത്ത അപകടം; കോഴിക്കോട് സ്വദേശിയായ സിഐഎസ്എഫ് ജവാന് ദാരുണാന്ത്യം

വീട്ടുടമ ഷാഹുൽഹമീദിന്റെ മാതാവ് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇതിന്‍റെ മരണാനന്തര ചടങ്ങുകൾക്കായി ഷാഹുൽ ഹമീദും കുടുംബവും കളിയിക്കാവിളയിലുള്ള   കുടുംബ വീട്ടിലായിലേക്ക് പോയ തക്കം നോക്കിയാണ് മോഷണം നടന്നിരിക്കുന്നത്. തിരികെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്‍റെ മുൻവശത്തെ വാതിലിന്‍റെ പൂട്ടു തകർത്ത് അകത്ത് കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപ വിലപിടിപ്പുള്ള പ്ലാറ്റിനം മാല, 20000, രൂപ എന്നിവയും വീട്ടിൽ ഉണ്ടായിരുന്ന താക്കോൽ കൈക്കലാക്കി പുറത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കുമായാണ് കടന്നത്. പാറശ്ശാല പൊലീസും വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രതികൾ ഉടൻ പിടിയിലാകുമെന്നും അന്വേഷണം ഊ‍ർജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

അതേസമയം കോട്ടയത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത കാഞ്ഞിരപ്പളളിയില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ നിന്ന് കണ്ടക്ടറുടെ പണം മോഷ്ടിച്ചു എന്നതാണ്. മോഷ്ടാവിന്‍റെ സി സി ടി വി ദൃശ്യങ്ങളടക്കം ബസ് ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചേനപ്പാടി കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ആമീസ് ബസിലെ കണ്ടക്ടറില്‍ നിന്നാണ് യാത്രക്കാരന്‍ പണം മോഷ്ടിച്ചത്.  ജീവനക്കാർ ഊണുകഴിക്കാൻ ഹോട്ടലിലേക്ക് പോയ സമയത്ത് ബസിൽ ഡ്രൈവറുടെ സീറ്റിനോട് ചേർന്ന് വെച്ച പണവും രേഖകളും അടങ്ങുന്ന ബാഗ് മോഷ്ടിച്ച് കളളന്‍ കടന്നു കളയുകയായിരുന്നു. കളക്ഷൻ തുകയായ 3300 രൂപയാണ് മോഷണം പോയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്