
ഹരിപ്പാട്: മത്സ്യബന്ധന എൻജിൻ മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയതു. ആറാട്ടുപുഴ രാമഞ്ചേരി ആശാരിശ്ശേരിൽ അനീഷ് (കിച്ചു 28 ) ആണ് പിടിയിലായത്. മത്സൃ ബന്ധന തൊഴിലാളിയായ ആറാട്ടുപുഴ വലിയഴിയിക്കൽ ചന്ദ്ര വിലാസത്തിൽ ജ്യോതിഷ്കുമാറിൻ്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന എൻജിനായിരുന്നു കാണാതായത്.
45,000 ത്തോളം രുപ വിലവരുന്ന എൻജിൻ 2021 ഓഗസ്റ്റ് മാസത്തിലാണ് മോഷണം പോയത്. എൻജിൻ കണ്ടെടുക്കുന്നതിനായുള്ള ജ്യോതിഷ് കുമാറിന്റെ പരിശ്രമത്തിന് കഴിഞ്ഞയാഴ്ചയാണ് ഫലം കണ്ടത്. മോഷ്ടാവ് വിറ്റ എൻജിൻ ജ്യോതിഷ് കുമാർ തന്നെ മറ്റൊരാളുടെ വീട്ടിൽ നിന്നും കണ്ടെടുക്കുകയായിരുന്നു. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വട്ടച്ചാൽ ഭാഗത്ത് നിന്നും പിടികൂടിയത്.
ത്യക്കുന്നപ്പുഴസ്റ്റേഷൻ പരിധിയിൽ നടന്ന മറ്റ് എൻജിൻ മോഷണങ്ങളിൽ പ്രതിയുടെ പങ്കിനെപ്പറ്റി അന്വേഷിക്കുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു. കായംകുളം ഡി വൈ എസ് പി അജയ് നാഥിന്റെ നേതൃത്വത്തിൽ എസ് എച്ച് ഒ ശിവപ്രകാശ് ടിഎസ്, എസ് ഐ മാരായ സുധീർ ടി കെ, ബൈജു, എ എസ് ഐ ശിവദാസമേനോൻ, എസ് സി പി ഒ മാരായ ശ്യാം , സജീഷ്, സി പി ഒ മാരായ പ്രജു, രാജേഷ്, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam