പുറമേ നിന്ന് കണ്ടാൽ വാഴ കൃഷി തന്നെ! പക്ഷേ രഹസ്യ വിവരത്തിൽ രാത്രി പൊലീസ് പരിശോധന, കണ്ടത് 3 കഞ്ചാവ് ചെടി

Published : Mar 20, 2025, 09:58 PM ISTUpdated : Mar 24, 2025, 11:13 PM IST
പുറമേ നിന്ന് കണ്ടാൽ വാഴ കൃഷി തന്നെ! പക്ഷേ രഹസ്യ വിവരത്തിൽ രാത്രി പൊലീസ് പരിശോധന, കണ്ടത് 3 കഞ്ചാവ് ചെടി

Synopsis

മദ്രസയുടെ കീഴിലുള്ള സ്ഥലം സ്വകാര്യ വ്യക്തിക്ക് വാഴ കൃഷിക്കായി പാട്ടത്തിന് കൊടുത്തിരുന്നു. വാഴ കൃഷിയുടെ ഇടയിലാണ്...

പാലക്കാട്: പാലക്കാട് നട്ടുവളർത്തിരുന്ന കഞ്ചാവ് ചെടികൾ പൊലീസ് പിടിച്ചെടുത്തു. പാലോട് പുതുമന കുളമ്പിൽ ആണ് കഞ്ചാവ് ചെടി പിടിച്ചത്. മൂന്ന് വലിയ കഞ്ചാവ് ചെടികളാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. രാത്രി 7 മണിക്ക് ശേഷം നടത്തിയ പരിശോധനയിലാണ് ക‌ഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പ്രദേശത്തെ മദ്രസയുടെ കീഴിലുള്ള സ്ഥലം സ്വകാര്യ വ്യക്തിക്ക് വാഴ കൃഷിക്കായി പാട്ടത്തിന് കൊടുത്തിരുന്നു. വാഴ കൃഷിയുടെ ഇടയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കൂടുതൽ അന്വേഷണം നടത്തുമെന്നും നാട്ടുകൽ സി ഐ ഹബീബുള്ള അറിയിച്ചു.

ലഹരി മാഫിയയെ അമര്‍ച്ച ചെയ്യാനുള്ള യത്നത്തിന് ശക്തി പകരണം; പുതിയ സേനാംഗങ്ങളോട് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന വാർത്ത ലഹരി മാഫിയയുടെ പിടിയില്‍ നിന്ന് നാടിനെ മോചിപ്പിക്കാനുള്ള പരിശ്രമത്തിന് കൂടുതല്‍ ശക്തി പകരാന്‍ പുതിയ സേനാംഗങ്ങള്‍ക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു എന്നതാണ്. കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 31 ബിബാച്ചിലെ 118 സബ് ഇന്‍സ്പെക്ടര്‍ പരിശീലനാര്‍ത്ഥികളുടെ പാസിംഗ്ഔട്ട് പരേഡിന് അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിവെയാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. അടുത്ത കാലത്തായി അനിയന്ത്രിതമായി പടരുന്ന ലഹരി മാഫിയ പ്രായലിംഗഭേദമില്ലാതെ സമൂഹത്തെ നശിപ്പിക്കുന്നു. സിന്തറ്റിക് ലഹരി മരുന്നുകള്‍ മനുഷ്യരെ മനുഷ്യരല്ലാതാക്കുന്നു. ഇതിനെതിരെ പൊലിസും എക്സൈസും ഫലപ്രദമായി ഇടപെടുന്നുണ്ട്. ആധുനിക സാങ്കേതിക വിദ്യകള്‍ ദുരുപയോഗം ചെയ്യുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. ഇവയെ ചെറുത്തു തോല്‍പ്പിക്കാന്‍ കൂട്ടായ പരിശ്രമം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന പാലനമാണ്  പൊലീസിന്‍റെ പ്രാഥമിക ചുമതലയെങ്കിലും ജനങ്ങള്‍ രക്ഷകരായാണ് പൊലീസിനെ കാണുന്നതെന്നും അതനുസരിച്ചുള്ള ഉയര്‍ന്ന പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കാന്‍ പുതിയ സേനാംഗങ്ങള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള പൊലീസ്  അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 31 ബി ബാച്ചിലെ 118 സബ് ഇന്‍സ്പെക്ടര്‍ പരിശീലനാര്‍ത്ഥികളാണ് പാസിംഗ് ഔട്ട്  ചടങ്ങിലൂടെ കര്‍മ്മപഥത്തിലേക്ക് എത്തിയത്. ബിബിന്‍ ജോണ്‍ ബാബുജി നയിച്ച പരേഡിന്‍റെ സെക്കര്‍ഡ് ഇന്‍ കമാന്‍ഡ് വര്‍ഷാ മധുവായിരുന്നു. ചടങ്ങില്‍ പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് മുഖ്യമന്ത്രി പുരസ്കാരം വിതരണം ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്