വയനാട്ടില്‍ വീണ്ടും എടിഎം തട്ടിപ്പ്; ഇത്തവണ നഷ്ടമായത് സ്പെഷ്യല്‍ബ്രാഞ്ച് എഎസ്ഐയുടെ 80,000 രൂപ

Published : Feb 20, 2019, 06:45 AM ISTUpdated : Feb 20, 2019, 09:42 AM IST
വയനാട്ടില്‍ വീണ്ടും എടിഎം തട്ടിപ്പ്; ഇത്തവണ നഷ്ടമായത് സ്പെഷ്യല്‍ബ്രാഞ്ച് എഎസ്ഐയുടെ 80,000 രൂപ

Synopsis

ലക്‌നൗവിലെ എടിഎം കൗണ്ടറില്‍ നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്ന് ബാങ്കിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് പണം നഷ്ടപ്പെട്ട വിവരം മൊയ്തു അറിയുന്നത്.

കല്‍പ്പറ്റ: വയനാട്ടില്‍ എടിഎം വഴിയുള്ള പണാപഹരണം തുടര്‍ക്കഥയാകുന്നു. മാനന്തവാടി സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐ പേര്യ സ്വദേശി മൊയ്തുവിന്റെ ഇത്തവണ നഷ്ടമായിരിക്കുന്നത്. മാനന്തവാടി എസ്ബിഐ ശാഖയിലാണ് മൊയ്തുവിന്റെ എക്കൗണ്ട്. തിങ്കളാഴ്ച അര്‍ധരാത്രി 11.53, 11.54, 12.03, നാല് മണി എന്നീ സമയങ്ങളിലായി ഈ എക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായിരിക്കുന്നത്. ലക്‌നൗവിലെ എടിഎം കൗണ്ടറില്‍ നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്ന് ബാങ്കിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

ചൊവ്വാഴ്ച രാവിലെയാണ് പണം നഷ്ടപ്പെട്ട വിവരം മൊയ്തു അറിയുന്നത്. തുടര്‍ന്ന്‌ മാനന്തവാടി പൊലീസില്‍ പരാതി നല്‍കി. ആറാം തവണയാണ് മാനന്തവാടി എസ്.ബി.ഐ.യില്‍ നിന്നും ഇത്തരത്തില്‍ പണം നഷ്ടമാകുന്നത്. ഈ വര്‍ഷം തന്നെ ജനുവരിയില്‍ കമ്മന സ്വദേശിയുടെ 36,400 രൂപ നഷ്ടമായിരുന്നു. അന്ന് പാറ്റ്‌നയില്‍ നിന്നാണ് പണം പിന്‍വലിച്ചത്. ഇതിന് ശേഷം ചിറക്കര സ്വദേശിയായ അധ്യാപകന്റെയും ഒണ്ടയങ്ങാടി, കുഞ്ഞോം സ്വാദേശികളുടെ നാല്‍പതിനായിരം രൂപ വീതവും അധ്യാപികയുടെ 5,600 രൂപയും നഷ്ടമായി. 

പൊലീസ് കേസെടുത്തിരുന്നെങ്കിലും പ്രതികളാരെന്ന് ഇതുവരെ കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ല. വൈത്തിരിയില്‍ പ്രദേശിക പത്രപ്രവര്‍ത്തകന്റെ പണം ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തി തട്ടിയെടുത്ത സംഭവവും ഉണ്ടായി. അതേ സമയം തുടര്‍ച്ചയായി തട്ടിപ്പ് നടക്കുന്നത് ബാങ്കിന്റെ സുരക്ഷാവീഴ്ചയായിട്ടാണ് പൊതുജനം വിലയിരുത്തുന്നത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊച്ചിയിൽ അമിത വേഗതയിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ടു; യുവാവിന് ദാരുണാന്ത്യം
പറ്റിച്ച് പൈസ വാങ്ങുന്ന റെയിൽവേ, കേസ് കൊടുക്കുമെന്ന് തിരുവനന്തപുരം കൗൺസിലർ; പേര് 'മെയിൽ', ചാർജ് 'സൂപ്പർഫാസ്റ്റ്'; യാത്രക്കാരോട് ചതിയെന്ന് പരാതി