ക്ഷേത്ര ദര്‍ശനം കഴിഞ്ഞിറങ്ങിയപ്പോൾ, കൊണ്ടുവന്ന പാഷൻ പ്ലസും ഫോണും പോയി; പുന്നപ്ര പൊലീസ് തിരഞ്ഞ് തുടങ്ങി മണിക്കൂറുകൾക്കകം ആളെ കിട്ടി

Published : Sep 27, 2025, 12:57 PM IST
Theft case

Synopsis

ക്ഷേത്രദർശനത്തിന് പോയ മുൻ സൈനികന്റെ മോട്ടോർസൈക്കിളും മൊബൈൽ ഫോണും മോഷ്ടിച്ച പ്രതിയെ പുന്നപ്ര പൊലീസ്മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. ആറൻമുള സ്വദേശിയായ മുരളീകൃഷ്ണനാണ് പിടിയിലായത്. 

പുന്നപ്ര: ക്ഷേത്രദർശനത്തിന് പോയ മുൻ സൈനികനും കേരള ബാങ്ക് ഹരിപ്പാട് ജീവനക്കാരനുമായ വ്യക്തിയുടെ മോട്ടോർസൈക്കിളും മൊബൈൽ ഫോണും മോഷ്ടിച്ച പ്രതിയെ സംഭവം നടന്ന മണിക്കൂറുകൾക്കകം പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. ആറൻമുള ഗുരുക്കൻ കുന്നിൽ മുരളീകൃഷ്ണനെയാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്.

പായിപ്പാട് അജിത ഭവനത്തിൽ സജിയുടെ 30,000 രൂപ വില വരുന്ന കെഎല്‍-29 എ-5407 നമ്പർ ചുവപ്പ് നിറത്തിലുള്ള ഹീറോ പാഷന്‍ പ്ലസ് മോട്ടോർസൈക്കിളും, 13,000 രൂപ വില വരുന്ന റെഡ്മി മൊബൈൽ ഫോണുമാണ് മോഷണം പോയത്. പുലർച്ചെ 5.15ന് പുന്നപ്ര ചന്തയ്ക്ക് വടക്കുവശം മാർ ഗ്രിഗോറിയസ് കൺവെൻഷൻ സെന്ററിന് മുൻവശം വെച്ചാണ് മോഷണം നടന്നത്.

പുന്നപ്ര എസ്എച്ച്ഒ മഞ്ജുദാസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അരുൺ, അബ്ദുൽ സത്താർ, സീനിയർ സിവിൽ പൊലീസ് ഓഫിസര്‍മാരായ രതീഷ്, അബൂബക്കർ സിദ്ദീഖ്, അമർ ജ്യോതി, അനീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് അതിവേഗം പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. മോഷണം പോയ സാധനങ്ങൾ കണ്ടെടുക്കുകയും, പ്രതിയെ കോടതിയിൽ ഹാജരാക്കി ജയിലിൽ അടക്കുകയും ചെയ്തു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ