
ചെങ്ങന്നൂർ: ഭർത്താവിന്റെ സംസ്കാര ശുശ്രൂഷ സെമിത്തേരിയിൽ നടക്കുന്നതിനിടെ ഭാര്യയും മരിച്ചു. ചെങ്ങന്നൂർ പറമ്പത്തൂർ പീടികയിൽ പി സി ചെറിയാന്റെ (88) സംസ്കാരം ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ നടക്കുമ്പോഴാണ് ഭാര്യ ഐവി ചെറിയാൻ (82) കൊച്ചിയിൽ മരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇരുവരും മകളോടൊപ്പം എറണാകുളത്തായിരുന്നു താമസം.
കഴിഞ്ഞ ദിവസമാണ് പി സി ചെറിയാൻ മരിച്ചത്. ഇന്ന് രാവിലെ 10.30-ഓടെ പള്ളിയിൽ സംസ്കാര ശുശ്രൂഷയ്ക്ക് ശേഷം സെമിത്തേരിയിൽ സംസ്കരിക്കുന്നതിനിടെയായിരുന്നു ഐവി ചെറിയാന്റെ മരണം. മൃതദേഹം നാളെ വൈകിട്ട് 4.30-ഓടെ ചെങ്ങന്നൂരിലെ ഭവനത്തിൽ കൊണ്ടുവരും. വൈകിട്ട് അഞ്ചുമണിയോടെ പഴയ സുറിയാനി പള്ളിയിലെ ഭർത്താവിന്റെ കല്ലറയിൽ സംസ്കരിക്കും.
റാന്നി പുല്ലംപള്ളിൽ കുടുംബാംഗമാണ് പരേത. മക്കൾ: ആശാ മാത്യു, ഉഷ വർഗീസ് (ഓസ്ട്രേലിയ), ഷീല തോമസ്, സുരേഷ് ചെറിയാൻ (കാനഡ). മരുമക്കൾ: പരേതനായ തോമസ് മാത്യു (മാമ്പഴത്തുണ്ടിയിൽ, ചെങ്ങന്നൂർ), വർഗീസ് ജേക്കബ് (ചിറ്റേത്ത്, മല്ലപ്പള്ളി), തോമസ് ജോൺ (കൊച്ചുമണ്ണിൽ, തിരുവല്ല), ബ്ലസി സുരേഷ് (പട്ടരുകണ്ടത്തിൽ, വാകത്താനം).ചെങ്ങന്നൂർ: ഭർത്താവിന്റെ സംസ്കാര ശുശ്രൂഷ സെമിത്തേരിയിൽ നടക്കുന്നതിനിടെ ഭാര്യയും മരിച്ചു. ചെങ്ങന്നൂർ പറമ്പത്തൂർ പീടികയിൽ പി സി ചെറിയാന്റെ (88) സംസ്കാരം ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ നടക്കുമ്പോഴാണ് ഭാര്യ ഐവി ചെറിയാൻ (82) കൊച്ചിയിൽ മരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇരുവരും മകളോടൊപ്പം എറണാകുളത്തായിരുന്നു താമസം.
കഴിഞ്ഞ ദിവസമാണ് പി സി ചെറിയാൻ മരിച്ചത്. ഇന്ന് രാവിലെ 10.30-ഓടെ പള്ളിയിൽ സംസ്കാര ശുശ്രൂഷയ്ക്ക് ശേഷം സെമിത്തേരിയിൽ സംസ്കരിക്കുന്നതിനിടെയായിരുന്നു ഐവി ചെറിയാന്റെ മരണം. മൃതദേഹം നാളെ വൈകിട്ട് 4.30-ഓടെ ചെങ്ങന്നൂരിലെ ഭവനത്തിൽ കൊണ്ടുവരും. വൈകിട്ട് അഞ്ചുമണിയോടെ പഴയ സുറിയാനി പള്ളിയിലെ ഭർത്താവിന്റെ കല്ലറയിൽ സംസ്കരിക്കും.
റാന്നി പുല്ലംപള്ളിൽ കുടുംബാംഗമാണ് പരേത. മക്കൾ: ആശാ മാത്യു, ഉഷ വർഗീസ് (ഓസ്ട്രേലിയ), ഷീല തോമസ്, സുരേഷ് ചെറിയാൻ (കാനഡ). മരുമക്കൾ: പരേതനായ തോമസ് മാത്യു (മാമ്പഴത്തുണ്ടിയിൽ, ചെങ്ങന്നൂർ), വർഗീസ് ജേക്കബ് (ചിറ്റേത്ത്, മല്ലപ്പള്ളി), തോമസ് ജോൺ (കൊച്ചുമണ്ണിൽ, തിരുവല്ല), ബ്ലസി സുരേഷ് (പട്ടരുകണ്ടത്തിൽ, വാകത്താനം).
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam