സമസ്ത ഇടപെട്ടു, മലപ്പുറത്തെ ലീ​ഗ് അനുകൂലികളുടെ വഖഫ് വിശദീകരണം സമ്മേളനം മാറ്റി

Published : Sep 10, 2026, 05:07 PM IST
samastha

Synopsis

മലപ്പുറത്ത് നടത്താനിരുന്ന വഖഫ് വിശദീകരണ സമ്മേളനം സമസ്തയുടെ നിർദേശപ്രകാരം മാറ്റി. സിപിഎം വേദിയിൽ ഉമർ ഫൈസി നടത്തിയ പ്രസംഗത്തിൽ പ്രതിഷേധിച്ച് സമസ്തയിലെ ലീഗ് അനുകൂലികളാണ് സമ്മേളനം വിളിച്ചത്.

മലപ്പുറം: മലപ്പുറത്തെ വഖഫ് വിശദീകരണം സമ്മേളനം മാറ്റി. സമസ്തയുടെ നിർദേശ പ്രകാമാണ് മാറ്റിയത്. സിപിഎം വേദിയിലെ ഉമർ ഫൈസിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ചായിരുന്നു സമ്മേളനം വിളിച്ചത്. സമസ്തയിലെ ലീഗ് അനുകൂലികൾ ആയിരുന്നു സമ്മേളനത്തിന് പിന്നിൽ. സമ്മേളനം നിർത്തിവെക്കാൻ സംഘാടക സമിതിക്ക് സമസ്‌ത നേതൃത്വം കത്ത് നൽകി. ലീഗ് അനുകൂലികളുടെ എല്ലാം നീക്കങ്ങളും നിർത്തിവെക്കാനാണ് നേതൃത്വത്തിന്റെ നിർദ്ദേശം. വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും കത്തിൽ പറയുന്നു. അതേസമയം, അന്തിമ തീരുമാനമെടുക്കാൻ സംഘാടക സമിതി ഉടൻ യോഗം ചേരും. നാളെ മലപ്പുറത്ത് വെച്ചാണ് സമസ്തയിലെ ലീഗ് അനുകൂലികൾ വഖഫ് വിശദീകരണ സമ്മേളനം പ്രഖ്യാപിച്ചത്. സമ്മേളനം സമസ്തയിലെ വിഭാഗീയത രൂക്ഷമാക്കിയ സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ ഇടപെടൽ.

സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറിൽ വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാറിനും മുസ്‍ലിം ലീഗിനുമെതിരെ സമസ്ത മുശാവറ അംഗം കൂടിയായ ഉമർ ഫൈസി മുക്കം നടത്തിയ വിമർശനമാണ് ലീഗ് കേന്ദ്രങ്ങളെ പ്രകോപിപ്പിച്ചത്. ദിവസങ്ങൾക്ക് മുമ്പ് മലപ്പുറത്ത് നടന്ന സിപിഎം വഖഫ് വിശദീകരണ യോഗത്തിൽ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് അതേ സ്ഥലത്ത് വെച്ച് തന്നെ സമസ്തയിലെ ലീഗ് അനുകൂല വിഭാഗം വിശദീകരണ യോഗം സംഘടിപ്പിക്കാന്‍ ഒരുങ്ങിയത്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെയാണ് ഈ പരിപാടിയുടെ ഉദ്ഘാടകനായി നിശ്ചയിച്ചിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുലർച്ചെ മിന്നൽ പരിശോധന; 40 കിലോ മ്ലാവ് ഇറച്ചിയും തോക്കുമായി ഒരാൾ പിടിയിൽ, രണ്ട് പേർ ഓടിരക്ഷപ്പെട്ടു
മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം