മദ്യപിച്ച പൊലീസുകാരന്‍ ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്

Published : May 23, 2021, 06:36 PM IST
മദ്യപിച്ച പൊലീസുകാരന്‍ ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്

Synopsis

സ്‌കൂട്ടറില്‍ നിന്നു തെറിച്ചു വീണ മഹാലക്ഷ്മിയെ സ്ഥലത്തെത്തിയ എസ്‌ഐ എസ് മിനുമോളുടെ നേതൃത്വത്തിലുള്ള പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. കാര്‍ ഓടിച്ചിരുന്ന വിഷ്ണു മദ്യപിച്ചിരുന്നതായി ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നു എഫ്‌ഐആറില്‍  രേഖപ്പെടുത്തിയിട്ടുണ്ട്.   

മാവേലിക്കര: മദ്യപിച്ച പൊലീസുകാരന്‍ ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്കേറ്റു. പന്തളം കുളനട കുറ്റിയില്‍ മഹാലക്ഷ്മി (30) എന്ന യുവതിക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടയ്ക്കാവ് ജങ്ഷനിലെ വളവില്‍ ഇന്നലെ വൈകീട്ടായിരുന്നു അപകടം. 

കുറത്തികാട് പൊലീസ് സ്റ്റേഷനിലെ സിപിഒ ഈരേഴ വടക്ക് വിഷ്ണു വിഹാറില്‍ വിഷ്ണു (31) ആണ് കാര്‍ ഓടിച്ചിരുന്നത്. പുതിയകാവ് ഭാഗത്തേക്കു പോകുകയായിരുന്ന സ്‌കൂട്ടറില്‍ പിന്നാലെയെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം മുന്നോട്ടു നീങ്ങിയ കാര്‍ സമീപത്തെ ഇരുമ്പ് തൂണില്‍ ഇടിച്ചാണു നിന്നത്.

സ്‌കൂട്ടറില്‍ നിന്നു തെറിച്ചു വീണ മഹാലക്ഷ്മിയെ സ്ഥലത്തെത്തിയ എസ്‌ഐ എസ് മിനുമോളുടെ നേതൃത്വത്തിലുള്ള പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. കാര്‍ ഓടിച്ചിരുന്ന വിഷ്ണു മദ്യപിച്ചിരുന്നതായി ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നു എഫ്‌ഐആറില്‍  രേഖപ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ