ഇന്നുവരെ ഓടിച്ചിട്ടില്ലാത്ത സ്‌കൂട്ടർ, പക്ഷേ ഹെൽമെറ്റ് വച്ചിട്ടില്ലെന്ന് കുറ്റത്തിന് പിഴ; കൈമലര്‍ത്തി പൊലീസ്, അടയ്ക്കേണ്ടത് 500 രൂപ!

Published : Sep 07, 2026, 01:33 PM IST
chellan

Synopsis

വാണിയമ്പലം സ്വദേശിക്ക് താൻ ഓടിച്ചിട്ടില്ലാത്ത സ്കൂട്ടറിന് ഹെൽമെറ്റ് വെക്കാത്തതിന് പിഴയടക്കാൻ നോട്ടീസ് ലഭിച്ചു. പോലീസിന്റെ പിഴവ് കാരണം തന്റെ ബൈക്കിന്റെ നമ്പർ തെറ്റായി രേഖപ്പെടുത്തിയതാണ് പ്രശ്നമായത്. ഇപ്പോൾ അധികൃതർ കൈമലർത്തുന്നതിനാൽ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ഇദ്ദേഹം.

മലപ്പുറം: ഇന്നുവരെ ഓടിച്ചിട്ടില്ലാത്ത സ്‌കൂട്ടറിന്‍റെ പേരില്‍ പിഴ അടക്കാനാവശ്യപ്പെട്ട് നോട്ടീസ്. പൂക്കോട്ടുംപാടം പൊലീസിന്‍റെ കൈപ്പിഴയില്‍ വാണിയമ്പലം സ്വദേശിയാണ് വട്ടം കറങ്ങുന്നത്. വാണിയമ്പലം കെ കെ എസ് നഴ്‌സറി ഉടമ കൂടിയായ പി കെ മുഹമ്മദ് ജമാലിനാണ് ചെയ്യാത്ത കുറ്റത്തിന് പിഴയടക്കണമെന്ന് കാണിച്ച് ചലാനെത്തിയത്. ഹെല്‍മെറ്റ് ധരിക്കാതെ സ്‌കൂട്ടറില്‍ യാത്ര ചെയ്തതിനാണ് 500 രൂപ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടത്.

താന്‍ ഉപയോഗിക്കാത്ത വാഹനത്തിന് എങ്ങനെ പിഴ ചലാന്‍ ലഭിച്ചുവെന്ന ആശയക്കുഴപ്പത്തിലാണ് ജമാല്‍. ഫോട്ടോ സഹിതം ലഭിച്ച നോട്ടീസില്‍ സ്‌കൂട്ടറിന്‍റെ ചിത്രവും ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുന്നയാളുടെ ദൃശ്യവും വ്യക്തമാണ്. സ്‌കൂട്ടറിന്‍റെ നമ്പറും തന്‍റെ ബൈക്കിന്‍റെ നമ്പറും രണ്ടും വ്യത്യസ്തം. ഫോട്ടോയില്‍ കാണുന്ന ആളോ വാഹനമോ ഏതാണെന്നു പോലും ജമാലിനറിയില്ല. എന്നാല്‍, ചലാനില്‍ രേഖപ്പെടുത്തിയത് ജമാലിന്റെ ഹോണ്ട ഷൈന്‍ ബൈക്കിന്‍റെ നമ്പറാണ്.

നിലമ്പൂര്‍ ആര്‍ ടി ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ സംഭവം അമരമ്പലത്ത് നടന്നതാണെന്നും പൂക്കോട്ടും പാടം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നുമായിരുന്നു നിര്‍ദേശം. അബദ്ധങ്ങള്‍ എഴുതിവിട്ട പൊലീസ് ഇപ്പോള്‍ കൈമലര്‍ത്തുന്നതാണ് ജമാലിനെ കുഴയ്ക്കുന്നത്. ഇനി ഉള്ള പിഴ അടച്ച് പ്രശ്‌നം പരിഹരിച്ചാല്‍ പിന്നെ അതേ വാഹനത്തെ ചൊല്ലിയുള്ള പൊല്ലാപ്പുകള്‍ വീണ്ടും തന്നെ തേടിയെത്തുമോ എന്ന ആശങ്കയും ഇയാള്‍ക്കുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അമിത രക്തസ്രാവം; പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, കുഞ്ഞ് ചികിത്സയില്‍
കര്‍ണാടക ആര്‍ടിസി ബസില്‍ പരിശോധന, അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ എം ഡി എം എയും ലഹരി ഗുളികയും; യുവാവിനെ പിടികൂടി