എരഞ്ഞിപ്പാലത്തെ ഒരു പരാതിയിൽ തുടങ്ങിയതാണ് തിരച്ചിൽ, ജാവേദ് ഖാനിലെത്തിച്ചത് പതിവ് രീതിയിലെ മൊബൈൽ- ലാപ്ടോപ്പും മോഷണം

Published : Oct 19, 2025, 08:31 PM IST
jeved theft

Synopsis

ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും മോഷ്ടിക്കുന്നത് പതിവാക്കിയ കാരന്തൂര്‍ സ്വദേശി ജാവേദ് ഖാന്‍ (23) പിടിയിലായി. എരഞ്ഞിപ്പാലത്തെ ഒരു സ്ഥാപനത്തിലെ മോഷണ പരാതിയെ തുടർന്നാണ് സിറ്റി ക്രൈം സ്‌ക്വാഡും നടക്കാവ് പോലീസും ചേര്‍ന്ന് ഇയാളെ പിടികൂടിയത്.  

കോഴിക്കോട്: വീടുകളും സ്ഥാപനങ്ങളും കുത്തിത്തുറന്ന് ലാപ് ടോപ്പുകളും മൊബൈല്‍ ഫോണുകളും മോഷ്ടിക്കുന്നത് പതിവാക്കിയ യുവാവ് പിടിയില്‍. കോഴിക്കോട് കാരന്തൂര്‍ സ്വദേശി ജാവേദ് ഖാന്‍(23) ആണ് പിടിയിലായത്. ഡിസിപി അരുണ്‍ കെ പവിത്രന്റെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും നടക്കാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ഞായറാഴ്ച എരഞ്ഞിപ്പാലം സെയില്‍സ് ടാക്‌സ് ഓഫീസിന് സമീപമുള്ള സോഫ്റ്റ്‌വെയര്‍ സ്ഥാപനത്തില്‍ ലാപ്‌ടോപ്പുകളും വയര്‍ലെസ് കാമറകളും നഷ്ടമായത് സംബന്ധിച്ച പരാതിയിലാണ് ജാവേദ് ഖാന്‍ പിടിയിലാകുന്നത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ അഴകൊടു ക്ഷേത്രത്തിന് സമീപത്ത് നിന്ന് മോഷ്ടിച്ച മറ്റ് ലാപ്‌ടോപ്പുകളും പ്രതിയില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു.

സിറ്റി ക്രൈം സ്‌ക്വാഡ് എഎസ്‌ഐ ഹാദില്‍ കുന്നുമ്മല്‍ ഷഹീര്‍ പെരുമണ്ണ, ഷാഫി പറമ്പത്ത്, ജിനേജ് ചൂലൂര്‍, നടക്കാവ് എസ്‌ഐമാരായ എന്‍ ലീല, ജാക്‌സണ്‍ ജോയ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എസ് ശ്രീരാഗ്, പിസി രാഗേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് ജാവേദിനെ പിടികൂടിയത്.
കോഴിക്കോട്: വീടുകളും സ്ഥാപനങ്ങളും കുത്തിത്തുറന്ന് ലാപ് ടോപ്പുകളും മൊബൈല്‍ ഫോണുകളും മോഷ്ടിക്കുന്നത് പതിവാക്കിയ യുവാവ് പിടിയില്‍. കോഴിക്കോട് കാരന്തൂര്‍ സ്വദേശി ജാവേദ് ഖാന്‍(23) ആണ് പിടിയിലായത്. ഡിസിപി അരുണ്‍ കെ പവിത്രന്റെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും നടക്കാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ഞായറാഴ്ച എരഞ്ഞിപ്പാലം സെയില്‍സ് ടാക്‌സ് ഓഫീസിന് സമീപമുള്ള സോഫ്റ്റ്‌വെയര്‍ സ്ഥാപനത്തില്‍ ലാപ്‌ടോപ്പുകളും വയര്‍ലെസ് കാമറകളും നഷ്ടമായത് സംബന്ധിച്ച പരാതിയിലാണ് ജാവേദ് ഖാന്‍ പിടിയിലാകുന്നത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ അഴകൊടു ക്ഷേത്രത്തിന് സമീപത്ത് നിന്ന് മോഷ്ടിച്ച മറ്റ് ലാപ്‌ടോപ്പുകളും പ്രതിയില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു.

സിറ്റി ക്രൈം സ്‌ക്വാഡ് എഎസ്‌ഐ ഹാദില്‍ കുന്നുമ്മല്‍ ഷഹീര്‍ പെരുമണ്ണ, ഷാഫി പറമ്പത്ത്, ജിനേജ് ചൂലൂര്‍, നടക്കാവ് എസ്‌ഐമാരായ എന്‍ ലീല, ജാക്‌സണ്‍ ജോയ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എസ് ശ്രീരാഗ്, പിസി രാഗേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് ജാവേദിനെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കയറിപ്പിടിച്ചു, മോശമായി പെരുമാറി; പത്തനംതിട്ടയിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ
40 തിലേറെ ഫോണുകൾ, എല്ലാം തിരുവനന്തപുരത്ത് നിന്നും മോഷണം പോയത്, കണ്ടെത്തിയത് തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന്